ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിലെ കുവൈത്തിെൻറ െഎക്യരാഷ്ട്രസഭ സ്ഥിരം ദൗത്യ ഒാഫിസിലായിരുന്നു കൂടിക്കാഴ്ച. അമേരിക്കയിൽ സന്ദർശനം നടത്തുന്ന ഖത്തർ അമീർ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുപിന്നാലെയാണ് ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥശ്രമങ്ങളുമായി തുടക്കം മുതൽ രംഗത്തുള്ള കുവൈത്ത് അമീറുമായുള്ള കൂടിക്കാഴ്ച.
അമീർ ശൈഖ് തമീം െഎക്യരാഷ്ട്രസഭ പൊതുസഭയുടെ 72ാം സെഷനിൽ നടത്തിയ പ്രസംഗത്തിൽ കുവൈത്ത് അമീർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഏറെ പുകഴ്ത്തിയിരുന്നു. ഭീകരവാദത്തെ പിന്തുണക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് ഖത്തറിനുമേൽ കര, കടൽ, വ്യോമ അതിർത്തികൾ അടച്ചുകൊണ്ടുള്ള ഉപരോധമാണ് അയൽ രാജ്യങ്ങൾ അടിച്ചേൽപിച്ചത്. ഈ ഉപരോധത്തെ നിശിതമായി തന്നെയാണ് അമീർ െഎക്യരാഷ്ട്രസഭയിലെ പ്രസംഗത്തിൽ വിമർശിച്ചത്. അയൽ രാജ്യങ്ങൾ വഞ്ചനാപരമായ കൃത്യമാണ് ചെയ്തിരിക്കുന്നതെന്നും പറയാത്ത കാര്യങ്ങൾ തെൻറ പേരിൽ ആരോപിച്ച് നടത്തിയ നീക്കത്തെ ഒരുനിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ അമീർ ഉപാധികളില്ലാത്ത ചർച്ചകൾക്ക് ഖത്തർ ഒരുക്കമാണെന്നും അറിയിച്ചിരുന്നു.
കുവൈത്ത് അമീറുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ഒരിക്കൽ കൂടി അമീർ വ്യക്തമാക്കിയതായാണ് അറിയുന്നത്. രാജ്യത്തിെൻറ പരമാധികാരം അംഗീകരിച്ചുകൊണ്ടുള്ള ഏത് ചർച്ചക്കും സന്നദ്ധമാണെന്ന തുറന്ന സമീപനമാണ് ഇക്കാര്യത്തിൽ ഖത്തർ സ്വീകരിച്ചിരിക്കുന്നതെന്ന് കുവൈത്തും പ്രതികരിച്ചു. ഉപരോധ രാഷ്ട്രങ്ങളെ ചർച്ചാമേശയിലേക്ക് കൊണ്ടുവരാനുള്ള തീവ്രശ്രമമാണ് കുവൈത്ത് അമീർ നടത്തിക്കൊണ്ടിരിക്കുന്നത്.
ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, കുവൈത്ത് നാഷണൽ ഗാർഡ് ഉപമേധാവി ശൈഖ് മിഷ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹ് തുടങ്ങിയവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, യു.എൻ മനുഷ്യാവകാശ ഹൈക്കമീഷണർ സൈദ് ബിൻ റഅദ്, പരഗ്വെ പ്രസിഡൻറ് ഹൊറേഷ്യോ കാർട്ടസ്, ഘാന പ്രസിഡൻറ് നാന അകുഫോആഡോ, ഗിനിയ പ്രസിഡൻറ് ആൽഫ കോണ്ടെ തുടങ്ങിയവരുമായും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.