ദോഹ: രാജ്യത്തിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധം രാജ്യത്തെ ജനങ്ങളെ ഒറ്റക്കെട്ടാക്കാൻ സഹായിച്ചതായി ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസർ അഭിപ്രായപ്പെട്ടു. ഉപരോധം രാജ്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വം കൂടുതൽ ശക്തി പ്രാപിച്ചതായും അവർ വ്യക്തമാക്കി. ഫ്രഞ്ച് പത്രമായ ബാരി മാത്സിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് നിരക്ഷരത എന്ന് പറയുന്നത്.
ലോകത്ത് 63 മില്യൻ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാതെ പ്രയാസത്തിലാണ്. ലോക നേതാക്കളും ഭരണാധികാരികളും വിദ്യഭ്യാസത്തിന് നൽകുന്ന പ്രധാന്യം എത്രയാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. അഞ്ജതയാണ് ഭീകരവാദം അടക്കമുള്ള കാര്യങ്ങളിലേക്ക് ജനങ്ങളെ നയിക്കുന്നത്. ‘ടീച്ച് എ ചൈൽഡ്’ എന്ന പദ്ധതി വലിയ തോതിൽ വിജയം കണ്ടതായി അവർ വ്യക്തമാക്കി. 2012ൽ ആരംഭിച്ച ഈ പദ്ധതിയുമായി ഇന്ന് 82 സംഘങ്ങൾ സഹകരിക്കുന്നു.
ലക്ഷ്യം പൂർണമായി എന്ന് പറയാനാകില്ലെങ്കിലും വലിയ തോതിൽ വിജയിച്ചതായും അവർ വ്യക്തമാക്കി. ഫ്രഞ്ച് പ്രഥമ വനിത ബ്രിജിറ്റ് മാേക്രാണുമായി ഒന്നര മണിക്കൂറോളം വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയതായി ശൈഖ മൗസ അറിയിച്ചു. പ്രധാനമായും വിദ്യാഭ്യാസ പ്രചരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. 2021 ഓടെ മൂന്നേകാൽ ലക്ഷത്തോളം വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന തീരുമാനവുമായാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ഈ ലക്ഷ്യം മറികടക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ശൈഖ മൗസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.