ദോഹ: ഖത്തറും ബ്രിട്ടനും സൈനിക മേഖലയിൽ പരസ്പരം സഹകരിച്ച് നീങ്ങാനുള്ള കരാറുകളിൽ ഒപ്പുവെച്ചു. ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ.ഖാലിദ് ബിൻ മുഹമ്മദ് അൽഅത്വിയ്യയും ബ്രിട്ടൻ പ്രതിരോധ മന്ത്രി ഗാവിൻ വില്ല്യംസണും കഴിഞ്ഞ ജനുവരിയിൽ നിർണായക ചർച്ച നടത്തിയിരുന്നു. ഡിസംബറിൽ നടന്ന ചർച്ചയുടെ തുടർച്ചയായാണ് പുതിയ ചർച്ച നടന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
പ്രതിരോധ മേഖലയിലെ വിവിധ തലങ്ങളിൽ പരസ്പരം സഹകരണം ഉറപ്പ് നൽകുന്ന ഉടമ്പടിക്ക് പുറമെ ജോയിൻറ് സമിതിക്ക് രൂപം നൽകിയതായും അധികൃതർ അറിയിച്ചു. ഭീകര വിരുദ്ധ പോരാട്ടത്തിൽ പരസ്പരം സഹകരിക്കുകയും സായുധ പോരാട്ടം അനിവാര്യമാകുന്ന സന്ദർഭത്തിൽ യോജിച്ച് പ്രവർത്തിക്കാനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നു.
ഇക്കഴിഞ്ഞ ഡിസംബറിൽ ഇരുപത്തിനാല് ടൈഫൂൺ യുദ്ധ വിമാനങ്ങൾ ബ്രിട്ടനിൽ നിന്ന് വാങ്ങാനുള്ള കരാർ ഖത്തറും ബ്രിട്ടനും ഒപ്പ് വെച്ചിരുന്നു. ഇന്നലെ ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗാവിൻ വില്ല്യംസണും ഖത്തർ പ്രതിരോധ സഹ മന്ത്രി ഡോ.ഖാലിദും ടെലിഫോൺ സംഭാഷണം നടത്തിയതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ നേതാക്കൾ ചർച്ച ചെയ്തതായാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.