ദോഹ: ദേശീയ കായികദിനത്തിൽ ഇസ്ലാമികകാര്യമന്ത്രാലയവും (ഔഖാഫ്) പങ്കെടുക്കുന്നു. ആത്മീയമായും ശാരീരികമായും സന്തുലിതമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിച്ച് മത്സരങ്ങളിൽ പങ്കെടുക്കാനും ഖത്തറിനോടുള്ള കൂറ് ശക്തിപ്പെടുത്താനും ഇതിലൂടെ ഔഖാഫ് ലക്ഷ്യമിടുന്നു.
ദുർബലനായ വിശ്വാസിയേക്കാൾ ആരോഗ്യവാനായ വിശ്വാസിയാണ് അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവനെന്ന പ്രവാചക വചനത്തിെൻറ പിൻബലത്തിലാണ് മന്ത്രാലയത്തിെൻറ കായികദിനത്തിലെ പങ്കാളിത്തം. സമാധാനത്തിെൻറയും കായികമേഖലയുടെയും ആഗോള ഹബ്ബാക്കി രാജ്യത്തെ മാറ്റുന്നതിെൻറ ഭാഗമായാണിത്. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുകയും ലക്ഷ്യമാണ്. മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരും കുട്ടികളും പൊതുജനങ്ങളും ചൊവ്വാഴ്ച അബൂഹമൂറിലെ മന്ത്രാലയത്തിെൻറ കളിസ്ഥലത്ത് എത്തി പരിപാടികളിൽ പങ്കെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.