ദോഹ: ഖത്തറൈസേഷൻ ക്രിസ്റ്റൽ അവാർഡിന് ഖത്തർ ഗ്യാസ് അർഹമായി. ഉൗർജ മേഖലയിലെ തൊഴിൽ രംഗത്ത് സ്വദേശിവത്കരണം നടപ്പിലാക്കിയതിനുള്ള പ്രധാന പുരസ്കരമാണിത്. ഉൗർജ വ്യവസായ മേഖലയിലെ പതിനേഴാമത് ഖത്തറൈസേഷൻ റിവ്യൂ മീറ്റിംഗിെൻറ ഭാഗമായാണ് ഖത്തർ ഗ്യാസിന് ഇൗ പുരസ്ക്കാരം സമ്മാനിച്ചത്. അഞ്ചാംവട്ടമാണ് ഖത്തർ ഗ്യാസിന് ഖത്തറൈസേഷൻ ക്രിസ്റ്റൽ അവാർഡ് ലഭിക്കുന്നത്. പരിശീലനത്തിലും വികസനത്തിലും ഖത്തർ ഗ്യാസ് നടത്തുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 2010ലാണ് സ്വദേശിവത്കരണത്തിന് നൽകുന്ന പിന്തുണ പരിഗണിച്ച് ആദ്യ അവാർഡ് ലഭിച്ചത്. ഒമ്പതു വർഷം മുമ്പാണ് ക്രിസ്റ്റൽ അവാർഡ് ഏർപ്പെടുത്തിയത്. 2010ലാണ് സ്വദേശിവത്കരണത്തിന് നൽകുന്ന പിന്തുണയുടെ പേരിൽ ഖത്തർ ഗ്യാസിന് ആദ്യമായി പുരസ്ക്കാരം ലഭിക്കുന്നത്. 2011 ൽ പരിശീലനം, വികസനം എന്നിവയുടെ പേരിലും 2013ൽ വിദ്യാഭ്യാസ മേഖലയിലെ പിന്തുണക്കും സഹകരണത്തിനും 2014ൽ പരിശീലനത്തനും വികസനത്തിനുമായി പുരസ്ക്കാരങ്ങൾക്ക് അർഹമായി. ജീവനക്കാരെ ആകർഷിച്ചുകൊണ്ട് മെച്ചപ്പെട്ട പരിശീലനവും അർഹമായ േപ്രാത്സാഹനവും നൽകി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഖത്തർ ഗ്യാസ് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡെന്ന് കമ്പനി അധികൃതർ അറിയിച്ചു. ലോകത്തെ മുൻനിര എൽ എൻ ജി കമ്പനിയായ ഖത്തർ ഗ്യാസിെൻറ മുന്നോട്ടുള്ള പ്രയാണത്തിൽ രാജ്യത്തെ പൗരൻമാർക്ക് കാര്യമായ പങ്ക് വഹിക്കാനുണ്ടെന്നും രാജ്യത്തെ പൊതുമേഖയിൽ 2030 എത്തുേമ്പാൾ കൂടുതൽ സ്വദേശികളെ നിയോഗിക്കുക എന്ന ദേശീയ ലക്ഷ്യം നേടിയെടുക്കാനുള്ള പ്രവർത്തനത്തിലാണ് ഖത്തർ ഗ്യാസ് ലക്ഷ്യമിടുന്നതെന്നും പ്രസ്താവന പറഞ്ഞു. ജീവനക്കാരുടെ പരിശീലനത്തിനും േപ്രാത്സാഹനത്തിനുമായി സമയവും പരിശ്രമവും നീക്കിവെക്കുന്നുണ്ട്. അതിനൊപ്പം മികച്ച ഫലമുണ്ടാക്കുന്നതിനാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് കമ്പനിയുടെ വളർച്ചയെയും ബിസിനസിനെയും സ്വാധീനിക്കുന്നു. ഹ്രസ്വകാല, ദീർഘകാല ആസൂത്രണത്തിെൻറയും ഗവേഷണത്തിെൻറയും അടിസ്ഥാനത്തിലാണ് പ്രവർത്തനം തുടരുന്നതെന്നും കമ്പനി പറഞ്ഞു. ഉൗർജ മന്ത്രി ഡോ. മുഹമ്മദ് ബിൻ സാലിഹ് അൽ സാദയുടെ സാന്നിധ്യത്തിൽ നടന്ന അവാർഡ് ദാനച്ചടങ്ങിൽ ഖത്തർ പെേട്രാളിയം പ്രസിഡൻറും സി.ഇ.ഒയുമായ സാദ് ശരീദ അൽ കഅബി, ഖത്തർ ഗ്യാസ് സി.ഇ.ഒ ഖലീഫ ബിൻ ഖലീഫ അൽ താനി, ഖത്വർ ഗ്യാസ് കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥർ സംബന്ധിച്ചു. മന്ത്രിയിൽ നിന്നും ഖലീഫ ബിൻ ഖലീഫ ആൽഥാനി അവാർഡ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.