മാജിദ് അൽ അൻസാരി

ദോഹ: പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കുന്നതിന് നിർണായക കരാറിലെത്തുന്നതിനായി ഇറാന് 12 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തുവെന്ന വാർത്തകൾ തള്ളി ഖത്തർ. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതവും കരാർ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി എക്സ് പോസ്റ്റിൽ കുറിച്ചു.

മേഖലയിലെ സമാധാന ശ്രമങ്ങൾ അട്ടിമറിക്കാനും നയതന്ത്ര നീക്കങ്ങളെ തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് അന്താരാഷ്ട്ര തലത്തിൽ ഖത്തർ നടത്തുന്ന നയതന്ത്ര ഇടപെടലുകൾ സുതാര്യവും എല്ലാവർക്കും അറിവുള്ളതുമാണ്.

അന്താരാഷ്ട്ര തലത്തിലെ വിശ്വസ്ഥ പങ്കാളി എന്ന നിലയിലുള്ള രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാനുള്ള ശ്രമമാണിതെന്നും മാജിദ് അൽ അൻസാരി കുറിച്ചു.

Tags:    
News Summary - Qatar denies reports of money being offered to reach agreement with Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.