ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തലിൽ പാകിസ്താൻ വഹിച്ച മധ്യസ്ഥ ശ്രമങ്ങളെ ഖത്തർ പ്രധാനമന്ത്രി പ്രശംസിച്ചു.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പാകിസ്താൻ നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. മേഖലയിലെ പ്രശ്നങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കേണ്ടത് അനിവാര്യമാണ്.
എല്ലാ കക്ഷികളും സമാധാന ശ്രമങ്ങളോട് സഹകരിക്കണം, സമഗ്രമായ ഒരു കരാറിലെത്താൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയുടെ പുരോഗതിക്കായി നയതന്ത്ര നീക്കങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും അടിവരയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.