ഖത്തർ ദേശീയ ടീം
ദോഹ: സ്വന്തം മണ്ണിൽ നടക്കുന്ന ആഗോള ടൂർണമെന്റിന് മികച്ച പ്രകടനം കാഴ്ചവെക്കാനൊരുങ്ങി ആതിഥേയർ. ഫിഫ അണ്ടർ 17 ലോകകപ്പിനുള്ള 21 അംഗ ഖത്തർ ടീമിനെ കോച്ച് അൽവാരോ മെജിയ പ്രഖ്യാപിച്ചു. അൽ സദ്ദ്, അൽ ദുഹൈൽ ക്ലബുകളിൽ നിന്നുള്ള കളിക്കാരാണ് ദേശീയ ടീമിൽ കൂടുതലായി ഇടംപിടിച്ചത്. ഇറ്റലി, സൗത്ത് ആഫ്രിക്ക, ബൊളീവിയ എന്നിവക്കൊപ്പം ഗ്രൂപ് എയിലാണ് ഖത്തർ സ്ഥാനം പിടിച്ചിരിക്കുന്നത്. നവംബർ മൂന്നിന് ഇറ്റലിക്കെതിരെയാണ് യുവ അന്നാബികളുടെ ആദ്യ മത്സരം. നവംബർ ആറിന് ദക്ഷിണാഫ്രിക്കക്കും നവംബർ ഒമ്പതിന് ബൊളീവിയക്കെതിരെയുമാണ് ഗ്രൂപ് ഘട്ടത്തിൽ ഖത്തർ ഏറ്റുമുട്ടുക.
റയൽ മാഡ്രിഡിന്റെ മുൻ സെന്റർ ബാക്കായ അൽവാരോ മെജിയയുടെ കീഴിൽ ഖത്തരി യുവതാരങ്ങൾ കഠിന പരിശീലനത്തിലാണ്. ജനുവരിയിൽ അദ്ദേഹത്തിന്റെ പരിശീലനത്തിലാണ് ഖത്തർ ഗൾഫ് കപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചത്. ഖത്തറിന്റെ എട്ടാമത്തെ അണ്ടർ 17 ലോകകപ്പ് പ്രവേശനമാണിത്. 1991ൽ നാലാം സ്ഥാനം നേടിയതാണ് എക്കാലത്തെയും മികച്ച പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.