ദോഹ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാർഗോ വാഹകരായ ഖത്തർ എയർവേയ്സിെൻറ വിമാന നിരയിലേക്ക് 13ാമത് ബോയിങ് 777 വിമാനമെത്തി. ഇതോടെ ഖത്തർ എയർവേയ്സിന് കീഴിലുള്ള ആകെ കാർഗോ വിമാനങ്ങളുടെ എണ്ണം 22 ആയി ഉയർന്നു. എട്ട് എയർബസ് എ330എഫ്, 13 ബോയിങ് 777 എഫ്, ഒരു ബോയിങ് 747–8 എഫ് എന്നീ ൈഫ്രറ്ററുകളാണ് ഖത്തർ എയർവേയ്സിന് കീഴിൽ കാർഗോ സർവീസിനായി രംഗത്തുള്ളത്.
ബോയിങ് 747–8 ൈഫ്രറ്റർ എത്തിയതിന് ശേഷം ഒരു ബോയിങ് 777 ൈഫ്രറ്റർ കൂടി കാർഗോ സർവീസിനായി എത്തുന്നതിൽ അതിയായി സന്തോഷിക്കുന്നതായും കാർഗോ ശൃംഖല വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായാണ് ൈഫ്രറ്ററുകൾ വർധിപ്പിക്കുന്നതെന്നും ഖത്തർ എയർവേയ് ചീഫ് കാർഗോ ഓഫീസർ ഉൾറിച് ഓഗിർമാൻ പറഞ്ഞു. ദീർഘദൂര റൂട്ടുകളിലായിരിക്കും പുതിയതായി എത്തിച്ചേർന്ന വിമാനങ്ങൾ സർവീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2010ലാണ് ഖത്തർ എയർവേയ്സിലേക്ക് ആദ്യ ബോയിങ് 777 ൈഫ്രറ്റർ എത്തുന്നത്. അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസിഫിക്, ആഫ്രിക്കയിലെ തെരെഞ്ഞെടുത്ത കേന്ദ്രങ്ങൾ തുടങ്ങി ദീർഘദൂര കേന്ദ്രങ്ങളിലേക്കുള്ള കാർഗോ സർവീസുകളിലാണ് ഇത് ഉപയോഗിക്കുന്നത്. 100 മെട്രിക് ടണ്ണിലധികം ഭാരം വഹിക്കാൻ ശേഷിയുള്ള ബോയിങ് 777 എഫ്, 9000ലധികം കിലോമീറ്റർ പറക്കാനും ശേഷിയുള്ളതാണ്. അതേസമയം, ഈ മാസം 11ന് അമേരിക്കയിലെ പിറ്റ്സ്ബർഗിലേക്ക് ബോയിങ് 777 ൈഫ്രറ്റർ സർവീസ് നടത്തുമെന്ന് ഖത്തർ എയർവേയ്സ് നേരത്തെ അറിയിച്ചിരുന്നു. ഈ വർഷത്തെ ഏഴാമത് ൈഫ്രറ്റർ നഗരവും അമേരിക്കയിലെ 13ാമത് നഗരവുമാണ് പിറ്റ്സ്ബർഗ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.