ദോഹ: രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പരിസ്ഥിതി നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയത്.
വന്യജീവി -പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന വൈൽഡ് വേസ്റ്റ് മോണിറ്ററിങ് പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളൽ, ഉപേക്ഷിക്കപ്പെട്ട ഫാമുകൾ, ഉപയോഗശൂന്യമായ വാഹനങ്ങൾ തുടങ്ങി 332ലേറെ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തി റിപ്പോർട്ട് തയാറാക്കിയിട്ടുണ്ടെന്നും, അടിയന്തരമായി ഇവ നീക്കം ചെയ്യാൻ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.