ദോഹ: ഖത്തറിലെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ് ഇന്ത്യ–സിംഗപ്പൂർ വിമാനക്കമ്പനിയായ വിസ്താരയുമായി സഹകരിച്ച് സേവനങ്ങൾ വിപുലപ്പെടുത്തുന്നു. ഇന്ത്യയിലെ ടാറ്റ സൺസ് ലിമിറ്റഡിെൻറയും സിംഗപ്പൂർ എയർലൈൻസിെൻറയും സംയുക്ത സംരംഭമാണ് വിസ്താര. ഖത്തർ എയർവേയ്സും വിസ്താരയും തമ്മിലുള്ള സഹകരണം ഇന്നലെ മുതൽ നിലവിൽവന്നതായി ഖത്തർ എയർവേയ്സ് ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഖത്തർ എയർവേയ്സ് ഇന്ത്യയിലെ 13 വിമാനത്താവളങ്ങിലേക്കാണ് നിലവിൽ സർവിസ് നടത്തുന്നത്. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഗോവ, ഹൈരാബാദ്, അഹ്മദാബാദ്, അമൃത്സർ, നാഗ്പൂർ എന്നിവിടങ്ങളിലേക്ക് ഖത്തർ എയർവേയ്സിൽ പോകുന്നവർക്ക് അതേ ടിക്കറ്റിൽ അതേ ബാഗേജ് അലവൻസോടെ വിസ്താര വഴി യാത്ര തുടരാമെന്നതാണ് പുതിയ പാക്കേജിെൻറ ഹൈലൈറ്റ്.
ഇന്ത്യ തങ്ങൾക്ക് ഏറെ പ്രധാനപ്പെട്ട വിപണിയാണെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് തങ്ങളുടെ യാത്രക്കാരെ എത്തിക്കാൻ വിസ്താരയുമായുള്ള കൂട്ടുകെട്ട് സഹായിക്കുമെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 150ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാൻ ഞങ്ങളുടെ യാത്രക്കാർക്ക് അവസരം നൽകുംവിധം ഖത്തർ എയർവേയ്സുമായി ധാരണയിലെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വിസ്താര സി.ഇ.ഒ ഫീ തീക് യോഹ് വ്യക്തമാക്കി.
2015ൽ പ്രവർത്തനം തുടങ്ങിയ വിസ്താര 19 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ആഴ്ചയിൽ 625 സർവിസുകളാണ് നടത്തുന്നത്. 15 എ320 എയർബസ, വിമാനങ്ങളാണ് ഇതിനുപയോഗിക്കുന്നത്. ഇന്ത്യയിലെ ആഭ്യന്തര സെക്ടറിൽ ആദ്യമായി പ്രീമിയം ഇകോണമി ക്ലാസുകൾ അവതരിപ്പിച്ചത് വിസ്താരയാണ്. 200ലധികം വിമാനങ്ങളുമായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 150ലധികം രാജ്യങ്ങളിലെ ആയിരത്തോളം വിമാനത്താവളങ്ങളിലേക്ക് സർവിസ് നടത്തുന്ന ഖത്തർ എയർവേയ്സ് 2017,18 വർഷങ്ങളിലായി 26 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സർവിസ് വ്യാപിപ്പിക്കുന്നത്. കാൻബറ, സരായെവോ, സൊഹാർ, സ്കോപ്യെ, പ്രാഗ് എന്നിവിടങ്ങളിലേക്ക് അടുത്തിടെയാണ് സർവിസുകൾ തുടങ്ങിയത്. മോസ്കോയിലേക്കുള്ള സർവിസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. റിയോ ഡി ജനീറോ, സാൻറിയാഗോ, സാൻഫ്രാൻസിസ്കോ, ചിയാങ് മായ്, ഡബ്ലിൻ, നീസ് എന്നിവിടങ്ങളിലേക്കെല്ലം സമീപഭാവിയിൽ തന്നെ സർവിസുകൾ ആരംഭിക്കാനും ഖത്തർ എയർവേയ്സിന് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.