ദോഹ: ഖത്തറിെൻറ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ് പ്രമുഖ വിമാന നിർമാതാക്കളായ ബോയിങ്ങിൽനിന്ന് 216 കോടി ഡോളറിെൻറ വിമാനങ്ങൾ വാങ്ങുന്നു. രണ്ട് 7478 ചരക്കുവിമാനങ്ങളും നാല് 777–300 ഇ.ആർ യാത്രാവിമാനങ്ങളുമാണ് വാങ്ങുന്നത്. ഇതിൽ ഒരു ചരക്കുവിമാനം വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ബോയിങ് അധികൃതർ ഖത്തർ എയർവേയ്സിന് കൈമാറി. ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ, ബോയിങ് വൈസ് ചെയർമാൻ റോ കോണർ, ബോയിങ് കമേഴ്സ്യൽ എയർപ്ലൈൻസ് സി.ഇ.ഒ കെവിൻ മക്അലിസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രശസ്തമായ ‘തമീം അൽ മജ്ദ്’ചിത്രം ആലേഖനം ചെയ് തതാണ് ഖത്തർ എയർവേയ്സ് വാങ്ങിയ പുതിയ 7478 ചരക്കുവിമാനം. കുറഞ്ഞ പ്രവർത്തന ചെലവിൽ കൂടുതൽ ചരക്ക് ഉൾക്കൊള്ളാൻ സംവിധാനമുള്ളതാണ് ഇത്. 747– 400നെ അപേക്ഷിച്ച് 16 ശതമാനം കൂടുതൽ ചരക്ക് കൊണ്ടുപോകാൻ കഴിയുമെന്നതാണ് 7478 ചരക്കുവിമാനത്തിെൻറ പ്രത്യേകത. ബോയിങ്ങുമായുള്ള സഹകരണം ഏറെ കെട്ടുറപ്പുള്ളതാണെന്ന് അക്ബർ അൽ ബാകിർ പറഞ്ഞു. ഖത്തർ എയർവേയ്സിെൻറ വളർച്ചയിൽ ബോയിങ്ങിെൻറ പങ്ക് ഏറെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ എയർവേയ്സിെൻറ നിരയിൽ ഇപ്പോൾ 100 ലേറെ ബോയിങ് വിമാനങ്ങളുണ്ട്. സമീപഭാവിയിൽ ലഭിക്കുംവിധം 100 ഒാളം വിമാനങ്ങൾക്ക് കൂടി ഒാർഡർ കൊടുത്തിട്ടുമുണ്ട്. 2016ൽ 30 ബി 7879 ഡ്രീംലൈനറുകൾക്കും പത്ത് 777^300 ഇ.ആർ വിമാനങ്ങൾക്കും ഖത്തർ എയർവേയ്സ് ബോയിങ്ങുമായി 1170 കോടി ഡോളറിെൻറ കരാറിലെത്തിയിരുന്നു. ഇതുകൂടാതെയാണ് രണ്ട് 7478 ചരക്കുവിമാനങ്ങളും നാല് 777–300 ഇ.ആർ യാത്രാവിമാനങ്ങളും ഉൾപ്പെടുന്ന 216 കോടി ഡോളറിെൻറ കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.