ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ രണ്ടാം ദിനം ഖത്ത റിന് പ്രതീക്ഷകൾ സമ്മാനിച്ച് അബ്ദുറഹ്മാൻ സാംബ 400 മീറ്റർ ഹ ഡിൽസിൽ ഫൈനലിൽ പ്രവേശിച്ചു. പുരുഷൻമാരുടെ 800 മീറ്ററി ൽ ഖത്തറിെൻറതന്നെ അബൂബക്കർ ഹൈദർ അബ്ദുല്ല സെമിയിൽ പ്രവേശിച്ചു. ഇന്നലെ നടന്ന സെമിയിൽ മൂന്നാം ഹീറ്റ്സിലാണ് രണ്ടാമതായി 48.72 സെക്കൻഡിൽ ഓടിയെത്തി സാംബ സ്വർണ പോരാട്ടത്തിലേക്ക് ഒരു പടികൂടി അടുത്തത്. ഈ ഹീറ്റ്സിൽ അമേരിക്കയുടെ റായ് ബെഞ്ചമിനാണ് (48.52 സെക്കൻഡ്) ഒന്നാമതെത്തിയത്. ഫൈനലിൽ കഴിഞ്ഞ വർഷത്തെ ജേതാവായ നോർവേയുടെ കാർസ്റ്റൻ വാർഹോം, ബ്രസീലിെൻറ അലിസൺ ഡോസ് സാേൻറാസ്, അമേരിക്കയുടെ റായ് ബെഞ്ചമിൻ എന്നിവർ സാംബക്ക് പ്രധാന വെല്ലുവിളികളാകും.
ചാമ്പ്യൻഷിപ്പിൽ ഇതുവരെ തൃപ്തികരമായ പ്രകടനമാണ് പുറത്തെടുക്കാൻ സാധിച്ചതെന്നും ചാമ്പ്യൻഷിപ് ആസ്വദിക്കുന്നുവെന്നും മത്സരശേഷം സാംബ പറഞ്ഞു. ഫൈനലിന് ശേഷം കൂടുതൽ പറയാം. അതുവരെ ഏറെ ഒരുക്കങ്ങളുണ്ട്. സ്വന്തം നാട്ടുകാരുടെ മുന്നിൽ ഓടുകയെന്നത് മഹത്തായ കാര്യമാണ്. അവരിൽ നിന്നും മികച്ച പിന്തുണയാണ് കിട്ടുന്നത്.
സമ്മർദങ്ങളൊന്നുമില്ലെന്നും സാംബ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച രാത്രി 10.40നാണ് ഫൈനൽ. അതേസമയം, 800 മീറ്ററിൽ ഖത്തറിെൻറ അബൂബക്കർ ഹൈദർ അബ്ദുല്ല സെമിയിൽ പ്രവേശിച്ചു. മൂന്നാം ഹീറ്റ്സിൽ രണ്ടാമതെത്തിയാണ് അബൂബക്കർ സെമിയിൽ പ്രവേശിച്ചത്. 1 മിനിറ്റ്46:11 സെക്കൻഡിലാണ് അബൂബക്കർ ഹീറ്റ്സ് പൂർത്തിയാക്കിയത്. എന്നാൽ, 800 മീറ്റർ വിഭാഗത്തിൽ തന്നെ ഖത്തറിെൻറ ജമാൽ ഹൈറാൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. അഞ്ചാമതായാണ് ഹൈറാൻ ഫിനിഷ് ചെയ്തത്. 1 മിനിറ്റ് 46:40 സെക്കൻഡാണ് ഹൈറാൻ 800 മീറ്റർ താണ്ടാനെടുത്തത്. 800 മീറ്റർ വിഭാഗത്തിൽ സെമി ഇന്ന് രാത്രി 9.55ന് ആരംഭിക്കും. ചൊവ്വാഴ്ചയാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.