ദോഹ: ഖത്തറിലെ പൊതുഗതാഗത സ്റ്റേഷനുകളെല്ലാം ശീതീകരിക്കുമെന്നും ഇതിനുള്ള പ്രത്യേക പദ്ധതി തയാറാക്കുമെന്നും ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി പറഞ്ഞു . ഖത്തറിലെ പ്രത്യേക കാലാവസ്ഥ പരിഗണിച്ചാണിത്. പദ്ധതിക്ക് ടെന്‍ഡര്‍ നല്‍കുന്നതിന് ന ടപടി പുരോഗമിക്കുകയാണ്. ഫിഫ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്കു മുമ്പായി സ്റ്റേഷന ുകളെല്ലാം ശീതീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഖത്തര്‍ ഓപ്പണ്‍ ഡേറ്റ പോര്‍ട്ടല്‍ ഉദ്ഘാടന ചടങ്ങിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ റോഡുവികസന പദ്ധതികളും പൂര്‍ത്തിയായ ശേഷമേ ഖത്തറില്‍ ക്യു ടോൾ ഗേറ്റുകളുടെ പ്രവര്‍ത്തനം തുടങ്ങൂ എന്നും മന്ത്രി പറഞ്ഞു. 2021 അവസാനമോ 2022 ആദ്യമോ മാത്രമേ ക്യുഗേറ്റുകളിലൂടെ ടോള്‍ ഈടാക്കിത്തുടങ്ങൂ.
തിരഞ്ഞെടുത്ത റോഡുകളില്‍ മാത്രമാവും ക്യുഗേറ്റ് ഉണ്ടാവുക. മുഖ്യമായും ഹൈേവകളാണ് ടോളില്‍ വരുക. ടോള്‍ നല്കാന് താല്പര്യമില്ലാത്തവര്ക്ക് ക്യുഗേറ്റ് ഒഴിവാക്കി സഞ്ചരിക്കാം. ഇതിനുള്ള സമാന്തര റോഡുകളുടെ അറിയിപ്പും യഥാസമയം സര്‍ക്കാര്‍ നല്‍കും. ക്യുഗേറ്റുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും സുതാര്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
വാഹനങ്ങള്‍ നിര്‍ത്തി ടോള്‍ നല്‍കുന്നതിന് പകരം വിന്‍ഡ് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ടോള്കാര്ഡ് സ്കാന്‍ ചെയ്ത് തുകയീടാക്കുന്ന ഇലക്ട്രോണിക് സംവിധാനമാണ് ക്യുഗേറ്റില് ഒരുങ്ങുന്നതെന്ന് നേരത്തേ പൊതുഗതാഗത വകുപ്പ് വ്യക്തമാക്കിയിരുന്നു. വാഹനം ടോള്‍ഗേറ്റ് കടക്കുമ്പോഴെല്ലാം കാര്‍ഡില്‍ നിന്നു നിശ്ചിത തുക കുറവുചെയ്യും. ടോള്‍ കാര്‍ഡുകള്‍ തുക തീരുന്നമുറക്ക് മൊബൈല്‍ പോലെ റീച്ചാര്‍ജ് ചെയ്യാം.
2018 ഡിസംബറിലാണ് ക്യുഗേറ്റുകളുടെ നിര്‍മാണം തുടങ്ങിയത്. ഫെബ്രുവരി 22 റോഡില്‍ ക്യുഗേറ്റ് നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴിലാണ് ക്യുഗേറ്റ് എന്ന ഇലക്ട്രോണിക് ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തിക്കുക. റോഡ് വികസന പദ്ധതികള്‍ക്കൊപ്പം ഇലക്ട്രോണിക് ടോള്‍ ഗേറ്റുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. പദ്ധതി നടപ്പാക്കുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ ഏതൊക്കെ റോഡുകളിലാണ് ക്യുഗേറ്റ് ഉണ്ടാവുക, എത്രയാവും ടോള്‍ തുടങ്ങിയ വിശദാംശങ്ങള്‍ പൊതുജനങ്ങളെ അറിയിക്കും. ഖത്തറിലെ റോഡ് വികസന പദ്ധതികളെല്ലാം പൂര്ണമായിക്കഴിഞ്ഞാലേ ക്യുഗേറ്റുകളുടെ പ്രവര്‍ത്തനം തുടങ്ങാനാവൂ. ഇതിന് നിയമ നിര്‍മാണവും ആവശ്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.