ദോഹ: കടുത്ത ചൂടിനൊപ്പം ആരോഗ്യ പ്രശ്നംകൂടി സൃഷ്ടിക്കുന്ന 'വിഷക്കാറ്റ്' സീസണിന് വ്യാഴാഴ്ച മുതൽ തുടക്കം കുറിച്ചതായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. രണ്ടാഴ്ച വരെ നീണ്ടു നിൽക്കുന്ന വിഷക്കാറ്റ് (പോയിസൺ വിൻഡ്) നേരിട്ട് ഏൽക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കും.
അറേബ്യൻ പെനിൻസുലയുടെ വലിയൊരു മേഖലയെ ബാധിക്കുന്ന വിഷകാറ്റ് പ്രാദേശികമായി 'സിമൂം' എന്നാണ് അറിയിപ്പെടുന്നത്. ചൂട് കൂടിയതും വരണ്ടതുമായി കാറ്റ് വീശിയടിക്കുന്നതോടെ അന്തരീക്ഷ താപനില ശക്തമായ ഉയരുന്നു.
സൂര്യാഘാതത്തിന് വഴിവെക്കുന്നതിനാലാണ് വിഷക്കാറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. ജൂലായ് 29 വരെ നീണ്ടു നിൽക്കാമെന്ന് കലണ്ടർ ഹൗസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.