ദോഹ: അകക്കാമ്പുള്ള ആശയങ്ങളുമായി ജനത്തെ അത്ഭുതെപ്പടുത്തുന്ന കവികൾ ഖത്തറിലെ മരുഭൂമിയിൽ സംഗമിച്ചു. തീയിൽ കുരുത്ത അക്ഷരങ്ങളുടെ ഉടമകളുടെ സംഗമത്തിൽ മരുഭൂമി കൂടുതൽ പൊള്ളി. ഖത്തര്‍ സാംസ്കാരിക കായിക മന്ത്രാലയത്തിന് കീഴിലെ സെൻറര്‍ ഫോര്‍ ഖത്തര്‍ പോയട്രിയാണ് ‘ദീവാനെ അറബ്’ എന്ന പേരില്‍ വിവിധ ഭാഷകളിലെ കവികളുടെ സംഗമവേദിയൊരുക്കിയത്. അറേബ്യന്‍ പാരമ്പര്യത്തില്‍ ഉള്‍ച്ചേര്‍ന്ന കവതാവേദികളെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു കവി സമ്മേളനം. സൗദി അതിര്‍ത്തിയോട് ചേര്‍ന്ന കരാന മരുഭൂമിയില്‍ വൈകുന്നേരം മുതൽ രാത്രി പത്ത് വരെ ചേര്‍ന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള അഞ്ച് കവിതകൾ പങ്കെടുത്തു. പ്രതിനിധികള്‍ക്ക് അറേബ്യന്‍ ഗോത്രപാരമ്പര്യത്തിെൻറ നന്മകള് പരിചയപ്പെടാനുള്ള വേദി കൂടിയായി ഇത്.
സാംസ്കാരിക മന്ത്രി ഡോ. സ്വാലിഹ് ബിന്‍ ഗാനിം അല്‍ അലി മുഖ്യാതിഥിയായിരുന്നു. ഖത്തര്‍ സാംസ്കാരിക കായിക മന്ത്രാലയം പബ്ലിക്കേഷന്‍ വിഭാഗം തലവന്‍ ഹമദ് സകീബ നേതൃത്വം നൽകി. കവിസംഗമത്തിെൻറ പ്രത്യേകതകൾ അദ്ദേഹം പങ്കുവെച്ചു. 13 രാജ്യങ്ങളില്‍ നിന്നുള്ള കവികളാണ് ഒത്തുകൂടിയതെന്ന് അദ്ദേഹം പറഞ്ഞു. സെൻറർ ഫോർഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡൻറ് കെ.സി. അബ്ദുൽ ലത്തീഫ് ആണ് കൂട്ടായ്മക്ക് മുൻകൈ എടുത്തത്. പ്രഗത്ഭരായ ഒരു കൂട്ടം കവികളോടൊപ്പം ഇരിക്കാനായത് ഭാഗ്യമാണെന്നും ഇത് വേറിട്ട അനുഭവമാണെന്നും സുഡാനിലെ ആയിഷ അബ്ദുല്‍മലിക് പറഞ്ഞു.
സംഗമത്തിലെ ഏക മലയാളി സാന്നിധ്യം കോഴിക്കോട് സ്വദേശി ഫൈസല്‍ അബൂബക്കര്‍ ആയിരുന്നു. ഇദ്ദേഹത്തിെൻറ ‘ഖുബൂസ് അസ്തമിക്കാത്ത പൂർണചന്ദ്രൻ’ എന്ന കവിത ഹുസൈൻ കടന്നമണ്ണ അറബിയിലേക്ക് പരിഭാഷപ്പെടുത്തി അവതരിപ്പിച്ചു. തമിഴ്നാട് സ്വദേശി ബഷീര്‍ അബ്ദുല്‍മജീദും പെങ്കടുത്തു. ഇവിടെയുള്ള ജനങ്ങള്‍ പരസ്പരം സഹകരിക്കാനും മറ്റുള്ളവരുടെ സംസ്കാരത്തെ അറിയാനും ഒത്തൊരുമിച്ച് ജീവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണല്‍ക്കുന്നുകളും ഒട്ടകങ്ങളും എല്ലാം കൂടി വേറിട്ട സാംസ്കാരിക ഭൂമികയാണ് കവിസംഗമം തീര്‍ത്തിരിക്കുന്നതെന്ന് ജദീന്ദര് ബജാജ് (ജാര്‍ഖണ്ഡ്) പറഞ്ഞു. ബിഹാറിൽ നിന്നുള്ള മുഹമ്മദ് മുസഫര്‍ ഹുസൈന് നയാബ്, ബീഹാർ സ്വദേശിയായ ഇഫ്തിഖാര്‍ ആലം റാഗിബ്, ഉത്തർപ്രദേശ് സ്വദേശി നദീം മാഹിര്‍ തുടങ്ങിയവർ കവി സമ്മേളനത്തിൽ പെങ്കടുത്തു. വ്യത്യസ്ത ആശയങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള കൂടിച്ചേരലായി സംഗമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.