ദോഹ: വിവിധ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്ന കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്ക് കൂടി ഒാപറേഷൻ തിയേറ്ററിൽ പ്രവേശിക്കാം. ആംബുലേറ്ററി കെയര്‍ സെൻററില്‍ പുതി യ പദ്ധതി നടപ്പാക്കിയതോടെയാണിത്. ഇതിന് ശേഷം കുട്ടികളോടൊപ്പം 1300 രക്ഷി താക്കള്‍ ഓപ്പറേഷന് തിയേറ്ററില്‍ പ്രവേശിച്ചു. കുട്ടികളുടെ സ മ്മര്‍ദ്ദം കുറക്കാനാണ് ഓപ്പറേഷന് തിയേറ്ററിലേക്ക് രക്ഷിതാക്കളെയും പ്രവേശിപ്പിക്കാന്‍ ആംബുലേറ്ററി കെയര്‍ സെൻറര്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികള്‍ക്ക് അനസ്ത്യേഷ്യ നൽകി അവര്‍ പൂര്‍ണ്ണമായും അബോ ധാവസ്ഥയിലേക്ക് മാറുന്നതുവരെ രക്ഷിതാക്കള്‍ക്ക് തിയേറ്ററില്‍ തുടരാന്‍ സാധിക്കും.
അനസ്ത്യേഷ്യ നൽകുമ്പോള് രക്ഷിതാക്കള്‍ കൂടെയുണ്ടാകുമ്പോള്‍ കുട്ടികളിലെ സമ്മര്‍ദ്ദം കുറയുന്നതായി ഗവേഷണങ്ങളില്‍ നിന്ന് മനസ്സിലായതായി ആംബുലേറ്ററി കെയര്‍ സെൻറര്‍ ഡയറക്ടര്‍ ഡോ. ഖാലിദ് ജല്‍ഹാം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സര്‍ജറി ചെയ്യുന്ന കുട്ടികളോടൊപ്പം അവരുടെ രക്ഷിതാക്കളേയും ഓപ്പറേഷന് തിയേറ്ററിലേക്ക് പ്രവേശിപ്പിക്കുന്ന അനുകരണീയമായ മാതൃക ആംബുലേറ്ററി കെയര്‍ സെൻററിര് ആവിഷ്ക്കരിച്ചത്. രക്ഷിതാക്കളെ വിട്ട് ഓപ്പറേഷന് തിയേറ്ററിലേക്ക് പ്രവേശിക്കുന്നതോടെ കുട്ടികള്‍ ഏറെ പരിഭ്രാന്തരാകുന്നതായി അല്‍ ജല്‍ഹാം പറഞ്ഞു. എന്നാല്‍ പുതിയ പദ്ധതി ആവിഷ്ക്കരിച്ചതിലൂടെ അതില്‍ വലിയ മാറ്റങ്ങളു ണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.