ദോഹ: ഞായറാഴ്ച മുതൽ രാജ്യത്തെ സ്കൂളുകളിലെല്ലാം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. പൊതു സ്കൂളുകൾ ഇത്തരത്തിൽ ക്ലാസുകൾ മാർച്ച് 22ന് തുടങ്ങണമെന്ന് വിദ്യാഭ്യാസവകുപ്പ് ന ിർദേശം നൽകിയിരുന്നു. കോവിഡ്ബാധയുടെ പശ്ചാത്തലത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപ നങ്ങളുടെയും പ്രവർത്തനം രാജ്യത്ത് നിർത്തിവെച്ചിട്ടുണ്ട്. ഖത്തര്‍ യൂനിവേഴ്സിറ്റിയി ലെ വിവിധ വകുപ്പുകള്‍ ആരംഭിച്ച വെര്‍ച്വല്‍ ലേണിങ് പദ്ധതി തുടരുന്നു. വിദ്യാര്ഥികളുടയും അധ്യാപകരുടേയും സുരക്ഷ മുന്‍നിര്‍ത്തി പൊതു -സ്വകാര്യ വിദ്യാലയങ്ങളിലേയും സര്‍വകലാശാലകളിലേയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാറാണ് ആവശ്യപ്പെട്ടത്. കൊറോണ വൈറസ് വ്യാപനം തടയാനാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്.
ഇതിെൻറ ഭാഗമായാണ് വിദ്യാര്‍ഥികളുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയും സ്വകാര്യത ഉറപ്പുവരുത്തിയും ഖത്തര്‍ യൂനിവേഴ്സിറ്റി ഇ-ലേണിങ് സമ്പ്രദായം ആരംഭിച്ചത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും എളുപ്പത്തില്‍ ഗ്രഹിക്കാനാവുന്ന വിധത്തിലാണ് എല്ലാ ദിവസവും ക്ലാസുകള്‍ നടത്തുന്നത്.ബ്ലാക്ക് ബോര്‍ഡ് പോര്‍ട്ടലിലൂടെ 1500ലേറെ മണിക്കൂറുകളിലായി 500 ക്ലാസുകളാണ് ഇതിനകം നടന്നത്. വിദൂര വിദ്യാഭ്യാസ സമ്പ്രദായം വളരെ വേഗത്തിലാണ് നടപ്പാക്കിയതെന്നും അത് മികച്ച വിജയമാണെന്നും ഖത്തര്‍ യൂനിവേഴ്സിറ്റി മാസ് കമ്യൂണിക്കേഷന്‍ വിഭാഗം വിദ്യാര്‍ഥി ജുമാന് ബദ്രാന് പറഞ്ഞു.
നിലവിലുള്ള അവസ്ഥയില്‍ പ്രഫസര്‍മാര്‍ മികച്ച സഹകരണമാണ് നൽകിയത്. വെർച്വൽ ക്ലാസ് മുറിയിലാണെങ്കില്‍ പ്രഫസറും വിദ്യാര്‍ഥികളും തമ്മില്‍ ശക്തമായ ബന്ധമൊന്നും ഉണ്ടാകാറില്ലെങ്കിലും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അതിന് അനുവദിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യാറുണ്ടെന്നും ജുമാന് ബദ്രാന് പറഞ്ഞു. യൂനിവേഴ്സിറ്റി സ്വീകരിച്ച ഏറ്റവും മികച്ച തീരുമാനത്തെ വിദ്യാര്‍ഥികള്‍ അഭിനന്ദിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിയില്‍ പൊതുവിദ്യാലയങ്ങളിലെ പഠിതാക്കള്‍ക്ക് ദിവസത്തിലെ ഏതുസമയത്തും പ്രവേശിക്കാം.
10 മിനിറ്റ് വീതമുള്ള നാല് പാഠങ്ങളാണ് ഓരോ ദിവസവും ഉണ്ടാവുക. ഏതൊക്കെയാണ് ഓരോ ദിവസത്തേയും വിഷയങ്ങളെന്ന ഷെഡ്യൂള്‍ രക്ഷിതാക്കളുടെ മൊബൈലിലേക്ക് എല്ലാ ദിവസവും എസ്.എം.എസ് അയക്കും. എല്ലാ ദിവസവും ഹോംവര്ക്കുണ്ടാകും. ഉത്തരങ്ങള്‍ നോക്കാന്‍ 10 മിനിറ്റിലധികം സമയം അനുവദിക്കുകയുമില്ല. നാല് പാഠങ്ങളും ഹോംവര്‍ക്കും കൂടി പരമാവധി ഒരു മണിക്കൂര്‍ സമയമാണ് ഉണ്ടാവുക.
അധ്യാപകര്‍ നൽകുന്ന വിഡിയോ പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. അതിനര്‍ഥം കുട്ടികള്‍ക്കായി ഒരു കമ്പ്യൂട്ടറോ ടാബ്ലറ്റോ തയാറാക്കിവെക്കണമെന്നല്ല. റെക്കോഡ് ചെയ്തുവെച്ചിരിക്കുന്ന പാഠഭാഗങ്ങള്‍ ഏതു സമയത്തും കാണാനും പഠിക്കാനും സാധിക്കും. ഹോംവര്‍ക്കുകള്‍ ചെയ്ത് അധ്യാപകര്‍ക്ക് അയച്ചുകൊടുക്കാന്‍ 24 മണിക്കൂര്‍ സമയം കുട്ടികള്‍ക്കു മുന്നിലുണ്ടാകും.
എല്ലാ ദിവസവും രാവിലെ ഏഴുമുതല്‍ ഉച്ചക്ക് രണ്ടു മണി വരെ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നൽകാന് അധ്യാപകര്‍ രംഗത്തുണ്ടാവും. എന്നാല്‍, ഈ സമയത്തിന് ശേഷം കുട്ടികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ അതിന് മറുപടി നൽകുകയെന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. ഒന്നു മുതല്‍ 11 വരെയുള്ള ഗ്രേഡുകളിലെ വിദ്യാര്‍ഥികളെ തുടര്‍ച്ചയായി വിലയിരുത്തുന്ന രീതിയിലാണ് ക്ലാസുകള്‍ ആവിഷ്കരിച്ചിരിക്കുന്നത്. കമ്പ്യൂട്ടറോ ടാബ്ലെറ്റോ വാങ്ങാന്‍ സാധിക്കാത്ത കുടുംബങ്ങള്‍ കുട്ടികളുടെ സ്കൂളുമായി ബന്ധപ്പെട്ടാല്‍ ആവശ്യമായ ഉപകരണങ്ങള്‍ നൽകും. വിദൂര വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഞായറാഴ്ചയാണ് വിദൂര വിദ്യാഭ്യാസ നടപടികള്‍ ആരംഭിക്കുന്നത്.
പദ്ധതിയുടെ വിഡിയോ, അധ്യാപകര്‍, ഫിലിം, എല്ലാ തലങ്ങളിലുമുള്ള യൂട്യൂബ് ചാനലുകള്‍ തുടങ്ങി എല്ലാ സാങ്കേതിക സൗകര്യങ്ങളും തയാറായതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഇബ്രാഹീം ബിന്‍ സാലിഹ് അല്‍ നുഐമി പറഞ്ഞു. ഇൻറര്‍നെറ്റ് സൗകര്യങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം ടെലികമ്യൂണിക്കേഷന്‍ കമ്പനികളുമായി ചേര്‍ന്നാണ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.