ദോഹ: ചെറുതും വലുതുമായ ഒരായിരം പട്ടങ്ങൾ. പല രൂപത്തിലുള്ള, വർണത്തിലുള്ളവ. ഇനി വാനിൽ പട്ടംപറത്തലിെൻറ സുന്ദരദിനങ്ങൾ. രണ്ടാമത് ആസ്പയർ സോൺ രാജ്യാന്തര പട്ടം പറത്തൽ മഹോത്സവം മാർച്ച് ആറ് മുതൽ ഒമ്പത് വരെ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 23 രാജ്യങ്ങൾ പട്ടം പറത്തൽ ഉത്സവത്തിൽ പങ്കെടുക്കും. ആസ്പയർ സോണിൽ നടന്ന പ്രഥമ രാജ്യാന്തര പട്ടം പറത്തൽ ഉത്സവം വൻ വിജയമായതാണ് രണ്ടാം പതിപ്പ് കൂടുതൽ ആസൂത്രിതമായും വിപുലമായും നടത്താൻ സംഘാടകർക്ക് പ്രചോദനമായത്.
ആയിരക്കണക്കിനാളുകളെയാണ് രണ്ടാമത് മേളയിലേക്ക് പ്രതീക്ഷിക്കുന്നതെന്നും വിവിധ കമ്മ്യൂണിറ്റികളിൽ നിന്നായി കഴിഞ്ഞ വർഷം 40000ൽ പരം ആളുകളാണ് മേളയിലേക്കെത്തിയതെന്നും ആസ്പയർ സോൺ ഫൗണ്ടേഷൻ പി ആർ ഡയറക്ടർ നാസർ അബ്ദുല്ല അൽ ഹാജിരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫൗണ്ടേഷൻ സി ഇ ഒ മുഹമ്മദ് ഖലീഫ അൽ സുവൈദി, സംഘാടക സമിതി ചെയർപേഴ്സൺ ഖുലൂദ് അൽ ഹൈൽ, അൽ കാസ് സ്പോർട്സ് ചാനൽ ജനറൽ മാനേജർ ഇസ്സ അൽ ഹിത്മി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫത്മ അൽ നുഐമി എന്നിവരും പ്രായോജകരായ കതാറ, ഉരീദു, ഖത്തർ എയർവേയ്സ്, സലാം സ്റ്റോർസ്, വിർജിൻ മെഗാസ്റ്റോർസ് തുടങ്ങിയവയുടെ പ്രതിനിധികളും സംബന്ധിച്ചു.
ആസ്പയർ സോണിെൻറ വാർഷിക കലണ്ടറിൽ അവഗണിക്കാൻ സാധിക്കാത്ത ഒരു രാജ്യാന്തരമത്സരമായി കൈറ്റ് ഫെസ്റ്റിവൽ മാറി. കഴിഞ്ഞ വർഷത്തേക്കാളേറെ വിജയകരമായിരിക്കും ഈ വർഷത്തെ മേളയെന്നും മുഹമ്മദ് ഖലീഫ അൽ സുവൈദി പറഞ്ഞു. അന്താരാഷ്ട്ര കായിക ഹബ്ബായി ഖത്തറിനെ പരിവർത്തിപ്പിക്കുന്നതിൽ ആസ്പയർ സോൺ ഫൗണ്ടേഷെൻറ പങ്കാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.