ദോഹ: ഖത്തറിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ അനിവാര്യമായി മാറിയ ആഭ്യന്തരമന്ത്രാലയത്തിൻെറ മൊബൈൽ ആപ് ആയ 'മെട്രാഷ് രണ്ടിൽ' പുതിയ സേവനങ്ങൾ.
ലളിതമാക്കിയും കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയുമാണ് പരിഷ്കാരം. നവജാത ശിശുക്കൾക്ക് ജനനസർട്ടിഫിക്കറ്റിനൊപ്പംതന്നെ റെസിഡൻറ് പെർമിറ്റ്, കമ്പനികൾക്ക് പി.ആർ.ഒമാരുടെ സഹായമില്ലാതെ ആർ.പി പുതുക്കാനുള്ള സൗകര്യം എന്നിവ ഉൾപ്പെടുത്തിയാണ് മെട്രാഷിൻെറ നവീകരണം. ക്യൂ.ഐഡി, ലൈസൻസ് എന്നിവ സൂക്ഷിക്കാനുള്ള ഇ-വാലറ്റിലൂടെ രേഖകൾ ഔദ്യോഗിക ആവശ്യത്തിനായി വാട്സ്ആപ്, ഇ-മെയിൽ, മെസേജ് വഴി പങ്കുവെക്കാനും കഴിയും.
കമ്പനികൾക്ക് ഖത്തർ നാഷനൽ ബാങ്കിൽ തുറക്കുന്ന അക്കൗണ്ട് മെട്രാഷ് ആപ് വഴി ലിങ്ക് ചെയ്യാനുള്ള സംവിധാനവും സജ്ജമായി. റെസിഡൻറ് പെർമിറ്റ് കാലാവധി കഴിയുേമ്പാൾ ഇതു സംബന്ധിച്ച അറിയിപ്പ് ലഭിക്കുകയും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നൽകി പെർമിറ്റ് പുതുക്കാനും കഴിയും.
പുതുക്കിയ ഐഡി ഖത്തർ പോസ്റ്റ് വഴി ആവശ്യക്കാരന് ലഭിക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം ഇ-സർവിസ് സെക്ഷൻ ഓഫിസർ ലഫ്റ്റനൻറ് അലി അഹമ്മദ് അൽ ഐദ്രോസ് പറഞ്ഞു. ഇ സർവിസ് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം കമ്പനി പ്രതിനിധികൾ, കമ്യൂണിറ്റി ലീഡേഴ്സ് എന്നിവർക്കായി ഓൺലൈൻ വഴി സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020ൽ മെട്രാഷ് രണ്ട് വഴി 60 ലക്ഷത്തോളം ഇടപാടുകൾ നടന്നതായും ഉപയോഗക്താക്കളുടെ എണ്ണം 20 ലക്ഷത്തോളമായി ഉയർന്നതായും അദ്ദേഹം പറഞ്ഞു. വിവിധ ഭാഷകളിലായി ലഭിക്കുന്ന സേവനം പ്രചാരം വർധിക്കാൻ ഇടയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.