വെള്ളിയാഴ്ച നടന്ന കെ.എം.സി.സി മലപ്പുറം-കെ.എം.സി.സി കോഴിക്കോട് സെമിഫൈനൽ മത്സരത്തിൽ നിന്ന്
ദോഹ: ആവേശം ഫുൾടൈമും എക്സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ സെമിഫൈനലിലെ കെ.എം.സി.സി പോരാട്ടത്തിനൊടുവിൽ കോഴിക്കോടിനെ വീഴ്ത്തി മലപ്പുറം മീഡിയവൺ-ഖിഫ് സൂപ്പർ കപ്പ് ഫുട്ബാൾ ഫൈനലിൽ. ദോഹ സ്റ്റേഡിയത്തിൽ നടന്ന ഉശിരൻ അങ്കത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയായതോടെ വിധി നിർണയം പെനാൽറ്റി ഷൂട്ടൗട്ടിലായി. 5-3 എന്ന സ്കോറിനായിരുന്നു കെ.എം.സി.സി മലപ്പുറത്തിന്റെ ജയം.
66ാം മിനിറ്റിൽ മലപ്പുറത്തിനുവേണ്ടി നസീഫും 77ാം മിനിറ്റിൽ കോഴിക്കോടിന് വേണ്ടി ഫവാസും ഗോൾ നേടി. ഡിസംബർ 13ന് ദോഹ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കുന്ന കിരീട പോരാട്ടത്തിൽ ടി.ജെ.എസ്.വി തൃശൂർ-കെ.എം.സി.സി മലപ്പുറം ടീമുകൾ ഏറ്റുമുട്ടും.വ്യാഴാഴ്ച രാത്രി നടന്ന ആദ്യ സെമിയിൽ യുനൈറ്റഡ് എറണാകുളത്തെ വീഴ്ത്തിയാണ് ടി.ജെ.എസ്.വി ഫൈനലിൽ പ്രവേശിച്ചത്. തൃശൂർ ടീമിനായി ആദ്യം സെൽഫ് ഗോളിലൂടെയാണ് ഗോൾ പിറന്നത്. 25, 60 മിനിറ്റിൽ സഞ്ജയ് രണ്ട് ഗോളുകളും നേടി. 78ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റിയിലൂടെ എറണാകുളത്തിന് ഒരു ആശ്വാസ ഗോളിന് അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.