ദോഹ: രണ്ട് ദിവസം കൂടി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി നിർദേശിച്ചു. കടലിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ശനിയാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അബൂഹമൂറിലാണ്. 84 മില്ലി മീറ്റർ മഴയാണ് അബൂഹമൂറിൽ ലഭിച്ചത്.
ഒക്ടോബർ മാസത്തിൽ ദോഹ മേഖലയിൽ ലഭിച്ച ഏറ്റവും കൂടിയ അളവിലുള്ള മഴയാണിത്. റാസ് ലഫാനിൽ 31ഉം അൽഖോറിൽ 23ഉം മില്ലി മീറ്റർ മഴ ലഭിച്ചതായും അതോറിറ്റി അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഒമ്പത് വിമാനങ്ങൾ വഴിതിരിച്ച് വിട്ടതായി അതോറിറ്റി വ്യക്തമാക്കി. ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കാണ് വിമാനങ്ങൾ തിരിച്ച് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.