ദോഹ: രാജ്യത്ത് ഹെപ്പറ്റൈറ്റിസ് സി (മഞ്ഞപ്പിത്തം) രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങിയതായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അയ്യായിരം പേരുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഹെപ്പറ്റെറ്റിസ് രോഗികളുടെ എണ്ണത്തില്‍ കുറവ് ഉള്ളതായി കണ്ടത്തെിയത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും റെഡ്ക്രസന്‍്റ് സൊസൈറ്റിയുമായി സഹകരിച്ച് ആരോഗ്യ വകുപ്പ് നടത്തിയ ഹെപ്പറ്റൈറ്റിസ് സി സെമിനറിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. രാജ്യ നിവാസികളില്‍ ഈ രോഗം കണ്ടത്തെിയാല്‍ അവര്‍ക്ക് വേണ്ട ചികിത്സയും മരുന്നും നല്‍കാനുള്ള കരാറില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ റെഡ്ക്രസന്‍റുമായി ഒപ്പ് വെച്ചു. ചികിത്സാ ചിലവില്‍ 80 ശതമാനം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും 20 ശതമാനം റെഡ്ക്രസന്‍്റും വഹിക്കും. ഈ രോഗം സ്ഥീരീകരിക്കപ്പെട്ട് കഴിഞ്ഞാല്‍ ഇവര്‍ക്ക് വേണ്ട ഏറ്റവും പുതിയ മരുന്ന് ആരോഗ്യ വകുപ്പാണ് നല്‍കുക. സ്വദേശികള്‍ക്ക് ഈ മരുന്ന് തികച്ചും സൗജന്യമായാണ് നല്‍കുന്നത്. 12 ആഴ്ച വരെയാണ് ഇതിന്‍്റെ ചികിത്സാ കാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.