ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാനുമായി ഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരു രാഷ്ട്രത്തലവന്മാരും ചർച്ച ചെയ്തു. മേഖലയിലെയും അന്തർദേശീയ തലത്തിലെയും ഏറ്റവും പുതിയ സംഭവ വികാസങ്ങളും പ്രത്യേകിച്ച് ഫലസ്തീനിൽ നിരായുധരായ സിവിലിയൻമാർക്ക് നേരെയുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്തു.
നിരായുധരായ ഫലസ്തീൻ സിവിലിയൻമാർക്ക് നേരെയുള്ള ഇസ്രായേൽ അധിനിവേശസേനയുടെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്ത ഇരു നേതാക്കളും, അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് ഫലസ്തീനിൽ തുടരുന്നതെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.