ദോഹ: 2019 വർഷം ഖത്തർ–ഇന്ത്യ സാംസ്കാരിക വർഷമായി ആചരിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി പി കുമരൻ പറഞ്ഞു. ദോഹ ഷെറാട്ടൻ ഹോട്ടലിൽ നടന്ന 69ാമത് റിപ്പബ്ലിക് ദിന സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തർ മ്യൂസിയവുമായി സഹകരിച്ച് നിരവധി സാംസ്കാരിക പ്രദർശനങ്ങൾ ഇന്ത്യ–ഖത്തർ സാംസ്കാരിക വർഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും ഇന്ത്യയുടെ സാംസ്കാരികത്തനിമയും പാരമ്പര്യവും പ്രകടമാക്കുന്ന വിവിധ പരിപാടികളും ഇതോടൊപ്പം അവതരിപ്പിക്കുമെന്നും പി കുമരൻ വിശദീകരിച്ചു.
ചടങ്ങിൽ ഭരണ വികസന, തൊഴിൽ, സാമൂഹികകാര്യമന്ത്രി ഡോ. ഇസ്സ ബിൻ സഅദ് അൽ ജഫാലി അൽ നുഐമി, വികസന ആസൂത്രണ വകുപ്പ് മന്ത്രി ഡോ. സാലിഹ് മുഹമ്മദ് സാലിം അൽ നാബിത്, ചീഫ് ഓഫ് േപ്രാട്ടോകോൾ ഇബ്രാഹീം ഫഖറു, വിവിധ രാജ്യങ്ങളുടെ സ്ഥാനപതികൾ, ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള പ്രതിസന്ധിയും പ്രശ്നങ്ങളും സമാധാന ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കണമെന്നും മേഖലയിലെ രാജ്യങ്ങളുടെ സർവതോന്മുഖമായ വികസനത്തിന് സുരക്ഷയും സമാധാനവും അനിവാര്യമാണെന്നും പി കുമരൻ റിപ്പബ്ലിക് ദിനാഘോഷ സ്വീകരണ പരിപാടിക്കിടെ വ്യക്തമാക്കി. നിരന്തരമായ ചർച്ചയാണ് പ്രതിസന്ധി പരിഹാരത്തിനുള്ള ഏക പോംവഴി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ക്രിയാത്മകമായ ചർച്ചകൾ നടക്കണം. രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ, പരമാധികാരത്തെ മാനിച്ചു കൊണ്ടായിരിക്കണം ചർച്ചകൾ മുന്നോട്ട് പോകേണ്ടത്. അദ്ദേഹം ആവശ്യപ്പെട്ടു.
കുവൈത്ത് അമീറിെൻറ മധ്യസ്ഥ ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്നും ഇതിനെ സ്വാഗതം ചെയ്യുന്നതായും പി കുമരൻ വ്യക്തമാക്കി. ദീർഘകാല പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ ഉൗർജ്ജ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഖത്തറിെൻറ പങ്ക് പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ഉൗർജ്ജ മിശ്രിതത്തിൽ പ്രകൃതിവാതകത്തിെൻറ പങ്ക് 2030 ആകുമ്പോഴേക്കും ഏഴ് ശതമാനത്തിൽ നിന്നും 20 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു. ദൽഹി പബ്ലിക് സ്കൂളിലെയും ബിർല പബ്ലിക് സ്കൂളിലെയും വിദ്യാർഥികളുടെ ദേശഭക്തി ഗാനങ്ങളും സാംസ്കാരിക, കലാ നൃത്തപ്രകടനങ്ങളും ചടങ്ങിനെ സമ്പന്നമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.