ദോഹ: പ്രഥമ ഇന്ത്യന്‍ ലേഡീസ് അച്ചീവ്മെൻറ് അവാര്‍ഡിന് (ഇല അവാര്‍ഡ്സ്) വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രവാസി വനിതകള്‍ അര്‍ഹരായി. ഐ സി സി പ്രസിഡൻറ് മിലന് അരുണ്‍, ഡോ. സ്മിത അനില്‍ കുമാര്‍, രതി പിള്ള, തങ്കം തോമസ്, കൗസര്‍ ഹസ്സന്, സൈമ ബുഖാരി എന്നിവരാണ് പുരസ്ക്കാരത്തിന് അര്‍ഹരായത്. പ്രത്യേക പുരസ്ക്കാരത്തിന് മറിയം എ അല്‍ ബിശ്റി അര്‍ഹയായി. മികച്ച കമ്മ്യൂണിറ്റി സേവനങ്ങള്‍ക്കാണ് മിലന് അരുണിനെ തെരഞ്ഞെടുത്തത്. ഹ്യുമാനിറ്റേറിയന്‍ സേവനങ്ങള്‍ക്കാണ് ഡോ. സ്മിത അനില്‍ കുമാറിനേയും രതി പിള്ളയേയും തെരഞ്ഞെടുത്തത്.
നിശ്ശബ്ദമായ സാമൂഹ്യ പ്രവര്‍ത്തനങ്ങൾ തങ്കം തോമസിനെയും ബിസിനസ് രംഗത്തെ മികവുക കൗസര്‍ ഹസ്സനെയും പുരസ്ക്കാരത്തിന് അര്‍ഹരാക്കി. ഉയര്‍ന്നുവരുന്ന സംരംഭക പുരസ്ക്കാരമാണ് ക്രഞ്ച് ദോഹയുടെ സഹസ്ഥാപക കൂടിയായ സൈമ ബുഖാരിക്ക് ലഭിച്ചത്. അക്കാദമിക മികവിനാണ് ഖത്തരി വനിതയും ഖത്തര്‍ പെട്രോളിയത്തിലെ റിസര്‍വോയിര്‍ എന്‍ജിനിയര്‍ കൂടിയായ മറിയം എ അല്‍ ബിശ്രിയെ തെരഞ്ഞെടുത്തത്. പുരസ്ക്കാര വിതരണ ചടങ്ങില്‍ അസ്മ അല്‍ ഗാനം ആൻറ് പാര്‍ട്ണേഴ്സ് സ്ഥാപക പാര്‍ട്ണര്‍ അഡ്വ. അസ്മ മുഫ്ത അല്‍ ഗാനം, ഖത്തര്‍ നാഷണല്‍ ഹ്യുമന്‍ റൈറ്റ്സ് കമ്മിറ്റി ലീഗല്‍ കണ്‍സള്‍ട്ടൻറ് ഹല അലാഇ, സൂസി ബില്ലിംഗ്സ്, ലിസി ആന്‍ഡ്രൂസ്, ഹേമ എം പെരേര, ഉഷസ് ആന്‍ഡ്രൂസ് എന്നിവര്‍ പങ്കെടുത്തു. ഉഷ രവിശങ്കര്‍ അവതാരകയായിരുന്നു. കേരളത്തിലെ ലിസി ആന്‍ഡ്രൂസ് മെമ്മോറിയല്‍ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിലാണ് പുരസ്കാരം നൽകുന്നത്. മാലിനി ഗോപന്, ശാബിത് എന്നിവരുടെ ഗാനമേള അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.