ദോഹ: സ്വദേശികൾക്ക് വീടുനിർമ്മാണത്തിൽ പാലിക്കേണ്ട നിർദേശങ്ങളിൽ അയവ് വരുത്തി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. മന്ത്രാലയത്തിെൻറ പുതിയ തീരുമാനമനുസരിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന വീടുകളുടെ ഉയരം 35 ശതമാനം മുതൽ 70 ശതമാനം വരെ വർധിപ്പിക്കാവുന്നതാണ്. രാജ്യത്തെ അംഗീകൃത കൺസൾട്ടിംഗ് കമ്പനികൾക്കായി മന്ത്രാലയത്തിന് കീഴിലുള്ള ബിൽഡിംഗ് പെർമിറ്റ് കോംപ്ലക്സ് സംഘടിപ്പിച്ച ശിൽപശാലയിലാണ് കെട്ടിട നിർമ്മാണ രംഗത്തെ പുതിയ നിർദേശങ്ങൾ അവതരിപ്പിക്കപ്പെട്ടത്. ഖത്തറിെൻറ സമഗ്ര നഗരാസൂത്രണ പദ്ധതിയുടെ ഭാഗമായാണിത്.
സ്വദേശികൾക്ക് കൂടുതൽ പ്രയോജനപ്പെടുന്നതാണ് പുതിയ തീരുമാനങ്ങളെന്ന് ബിൽഡിംഗ് പെർമിറ്റ്സ് കോംപ്ലക്സിൽ നിന്നുള്ള എഞ്ചിനിയർ ഹസൻ അൽ അദ്ഹമി ശിൽപശാലയിൽ പറഞ്ഞു. പുതിയ നിർദേശങ്ങൾ സംബന്ധിച്ച് ശിൽപശാലയിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. താമസിക്കാനുള്ള കെട്ടിടത്തിെൻറ മേൽക്കൂരയുടെ ഉയരം വർധിപ്പിക്കാൻ സാധിക്കുന്നതോടൊപ്പം, റൂമുകളുടെ എണ്ണവും വീടിെൻറ വിസ്തൃതിയും വർധിപ്പിക്കാനും അനുമതിയായിട്ടുണ്ട്. എന്നാൽ ഇത് അയൽവാസികളെ കൂടി പരിഗണിച്ച് കൊണ്ടായിരിക്കണമെന്നും ബിൽഡിംഗ് പെർമിറ്റ്സ് കോംപ്ലക്സ് വ്യക്തമാക്കുന്നു. പുതിയ കെട്ടിട നിർമ്മാണ നിർദേശങ്ങൾ സ്വദേശികൾക്ക് ഏറെ പ്രയോജനപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.