ആഭ്യന്തര മന്ത്രാലയത്തിന്റെ ‘വതൻ 2025’ പരിശീലന പരിപാടിയിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി എന്നിവർ സന്നിഹിതരായപ്പോൾ
ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്യവ്യാപകമായുള്ള ‘വതൻ 2025’ പരിശീലനം സമാപിച്ചു. വതൻ പരിശീലനത്തിന്റെ അഞ്ചാം പതിപ്പിനാണ് സമാപനമായത്.
പരിശീലനത്തിന്റെ ഭാഗമായി നടക്കുന്ന പരിശീലനങ്ങളിൽ രാജ്യത്തെ വിപുലമായ സൈനിക, സുരക്ഷ, സിവിൽ സ്ഥാപനങ്ങളെല്ലാം പങ്കെടുത്തു. ഫീൽഡ് സജ്ജീകരണം, വിവിധ മേഖലകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക, പ്രതിസന്ധികളും അടിയന്തര സാഹചര്യങ്ങളും കൈകാര്യംചെയ്യുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേനയായ ലഖ്വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി എന്നിവർ വ്യാഴാഴ്ച നടന്ന അഭ്യാസ പ്രകടനത്തിന് സാക്ഷ്യംവഹിക്കുകയും സമാപന ചടങ്ങുകളിൽ പങ്കെടുക്കുകയുംചെയ്തു.
സക്രീത്തിലെ ലെഖ്വിയ ക്യാമ്പിൽ നടന്ന പരിശീലന പ്രവർത്തനങ്ങളിലും അതിന്റെ പ്രഫഷനലിസത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയും പരിശീലന പ്രകടനത്തെയും വിജയകരമായ സമാപനത്തെയും പ്രശംസിച്ചു.
ഇത് വിവിധ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ശക്തമായ ഏകോപനത്തെയും സന്നദ്ധതയെയും എടുത്തുകാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.