ദോഹ: ഖത്തറിെൻറ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായി പ്രമുഖ ഭക്ഷ്യ-കാർഷിക നിക്ഷേപകരായ ഹസാദ്. ഖത്തറിനകത്തും പുറത്തുമായി ഭക്ഷ്യ, കാർഷികമേഖലയിൽ നിരവധി പദ്ധതികളാണ് ഹസാദ് നടപ്പാക്കുന്നത്.
ഭക്ഷ്യ, കാർഷിക മേഖലയിലെ ഖത്തറിലെ മുൻനിര നിക്ഷേപകരാണ് ഹസാദ്. സ്വദേശത്തും വിദേശത്തുമായി ഭക്ഷ്യമേഖലയിലെ ഹസാദിെൻറ വ്യത്യസ്ത നിക്ഷേപങ്ങൾ ഖത്തറിെൻറ ഭക്ഷ്യസുരക്ഷക്ക് വലിയ പിന്തുണയാണ് നൽകുന്നതെന്ന് ബിസിനസ് റിലേഷൻ ഡയറക്ടർ മുബാറക് റാഷിദ് അൽ സഹൂതി അറിയിച്ചു.
കോഴി, മാംസം, ധാന്യം, കൃഷി തുടങ്ങി വ്യത്യസ്ത ഭക്ഷ്യമേഖലകളിലാണ് ഹസാദ് നിക്ഷേപമിറക്കിയത്.
ധാന്യങ്ങളിൽ മാത്രമല്ല ഹസാദിെൻറ നിക്ഷേപമെന്നും എന്നാൽ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ സാഹചര്യത്തിൽ ഇപ്പോൾ ധാന്യങ്ങളിലാണ് കൂടുതൽ ശ്രദ്ധയെന്നും ഭക്ഷണത്തോടൊപ്പം പ്രധാന എണ്ണ ഉൽപന്നങ്ങളും ഇതിൽനിന്ന് ലഭിക്കുന്നുവെന്നും മുബാറക് അൽ സഹൂതി ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഖത്തറിെൻറ ഭക്ഷ്യസുരക്ഷ ലക്ഷ്യംവെച്ച് ഒന്നിലധികം ഭൂഖണ്ഡങ്ങളിൽ ഹസാദിെൻറ നിക്ഷേപങ്ങളുണ്ടെന്നും 2017ലെ പ്രതിസന്ധിയും നിലവിലെ കോവിഡ് പ്രതിസന്ധിയും കാരണം ഭക്ഷ്യവിതരണ രംഗത്തെ ഭീമൻ കമ്പനികളുമായി ഹസാദ് നിരവധി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തിെൻറ ഭക്ഷ്യമേഖലയിലെ വിഭവക്കമ്മി നികത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാദേശിക വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിെൻറ ഭാഗമായി വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇപ്പോൾ 3,00,000 ടൺ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാനുള്ള സൗകര്യം നിർമാണത്തിലാണെന്നും സമീപഭാവിയിൽ തന്നെ അത് പൂർത്തിയാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.