ദോഹ: സമീപ ഭാവിയിൽ തന്നെ ഖത്തറിലെ സൈക്കിൾ പാത 2000 കിലോമീറ്ററിലധികമാക്കാൻ പദ്ധതിയുണ്ടെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ട്വീറ്റ്. രാജ്യത്തുടനീളമുള്ള സൈക്കിൾ പാതയിൽ ദോഹയിൽ തന്നെ നൂറുക്കണക്കിന് കിലോമീറ്റർ പാതയുണ്ടെന്നും അമീർ ട്വിറ്ററിലൂടെ വ്യക്തമാക്കി. ദേശീയ കായികദിനത്തോടനുബന്ധിച്ചാണ് അമീർ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കായികമേഖലയുടെ എല്ലാ തലങ്ങളിലും സ്പർശിക്കുന്ന രീതിയിൽ ഖത്തറിെൻറ ദേശീയ കായികദിനം തുടരുകയെന്നതാണ് നമ്മുടെ ആഗ്രഹം. 2022 അവസാനത്തോടെ രാജ്യത്തെ സൈക്കിൾ പാതയുടെ നീളം 2000 കിലോമീറ്ററിലധികമാക്കാൻ പദ്ധതിയുണ്ടെന്നും ട്വിറ്ററിൽ അമീർ കുറിച്ചു. ദോഹ കോർണിഷിലെ ടവേഴ്സ് ഏരിയയിൽ സൈക്ലിങ് നടത്തിയാണ് അമീർ ശൈഖ് തമീം കായികദിനത്തിൽ തെൻറ പങ്കാളിത്തം അറിയിച്ചത്. എക്സ്പ്രസ് വേകളുടെ സമീപത്തുകൂടിയും മറ്റു പ്രാദേശിക റോഡുകളിലും അശ്ഗാൽ ഇതിനകം തന്നെ സൈക്കിൾ പാതകളുടെ നിർമ്മാണം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. എക്സ്പ്രസ് ഹൈവേകളിൽ 242 കിലോമീറ്റർ സൈക്കിൾ പാതകളുടെ നിർമ്മാണം പൂർത്തിയായതായും ഈ വർഷം 110 കിലോമീറ്റർ കൂടി നിർമ്മിക്കുമെന്നും അശ്ഗാൽപ്രസിഡൻറ് സഅദ് അൽ മുഹന്നദിയും വ്യക്തമാക്കിയിരുന്നു. പ്രാദേശിക റോഡുകളിലൂടെയുള്ള സൈക്കിൾ പാതകളുടെ നിർമ്മാണം ഈ വർഷം ആരംഭിക്കാനാണ് അശ്ഗാലിെൻറ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.