ദോഹ: ഖത്തറില്‍ അയക്കൂറ(കിങ് ഫിഷ്) ഇനത്തില്‍പ്പെട്ട കന്‍ആദ് മത്സ്യം പിടിക്കുന്നതിന് ഇന്നുമുതൽ താല്‍ക്കാലിക വിലക്ക്. ഒക്ടോബര്‍ 15 വരെ രണ്ട് മാസത്തേക്കാണ് വിലക്ക്. പ്രജനന കാലത്ത് മത്സ്യബന്ധനം നടത്തുന്നത്് കന്‍ആദ് മൽസ്യത്തിെൻറ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്.
ജി.സി.സി.അഗ്രിക്കള്‍ച്ചറല്‍ കമ്മിറ്റിയും ഈ മാസങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രജനന കാലത്ത് അ യക്കൂറ മീന്‍ പിടിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികള്‍ക്കിടയിലും ബോട്ടുടമകള്ക്കിടയിലും ബോധവത്ക രണ പ്രവര്‍ത്തനങ്ങളും നടത്തും. നിരോധിതകാലയളവില് വല ഉപയോഗിച്ചോ മറ്റോ പിടിക്കുന്നതിനോ കച്ചവടം നടത്തുന്നതിനോ അനുമതിയുണ്ടായിരിക്കില്ല. അതേസമയം ഗവേഷണ ആവശ്യങ്ങള്‍ക്കു വേണ്ടി മത്സ്യബന്ധനം നടത്തുന്നതിന് ലൈസന്‍സ് ലഭിച്ചിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന് വിലക്കുണ്ടായിരിക്കില്ല.
നിരോധിത കാലയളവില്‍ മത്സ്യബന്ധനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയം ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി പരിശോധകരുടെ പ്രത്യേക സംഘത്തെ നിയോഗിക്കും. തീരദേശ സേനയുടെ സഹാ യത്തോടെയായിരിക്കും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളെ നിരീക്ഷിക്കുക.
ഉത്തരവ് നടപ്പാക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഇന്‍സ്പെക്ടര്‍മാരെയും നിയമിക്കും. ഇന്‍സ്പെക്ടര്‍മാര്‍ മീന്‍പിടുത്ത ബോട്ടുകളും വലയും പരിശോധിക്കും.
നിയമലംഘനം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയരാക്കും. നി യമലംഘകരെ കണ്ടെത്താന്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.