ദോഹ: വിവിധ നിയമലംഘനങ്ങളുടെ പേരിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ 52ാം നമ്പർ സ്ട്രീറ്റിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ തടഞ്ഞിട്ടിരിക്കുന്ന വാഹനങ്ങൾ മെയ് 15നകം പിഴയടച്ച് ഉടമസ്ഥർ തിരികെയെടുക്കണമെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. സ്ട്രീറ്റ് 52ലെ ഇൻവെസ്റ്റിഗേഷൻ സെഷനിൽ തന്നെയാണ് പിഴ അടക്കേണ്ടതെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. മൂന്ന് മാസത്തിലും അതിൽ കൂടുതലുമായി ഗതാഗത വകുപ്പിെൻറ കസ്റ്റഡിയിലുള്ള വാഹനങ്ങൾ മെയ് 15ലെ പ്രവർത്തന സമയം തീരുന്നതിന് മുമ്പായി തിരികെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഇതിനായി ഇൻവെസ്റ്റിഗേഷൻ സെഷനിൽ ബന്ധപ്പെടണമെന്നും ഗതാഗത വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിക്കുന്നു. നിശ്ചയിക്കപ്പെട്ട സമയത്തിന് മുമ്പായി പിഴ അടക്കാതിരിക്കുകയോ ഉടമ ഗതാഗത വകുപ്പുമായി ബന്ധപ്പെടാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ വാഹനങ്ങൾ വിൽപ്പനക്ക് വെക്കും. നേരത്തെ ഫെബ്രുവരിയിൽ കണ്ടുകെട്ടിയ വാഹനങ്ങൾ ഗതാഗത ഡയറക്ടറേറ്റ് ലേലത്തിന് വെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.