ദോഹ: ഖത്തറിെൻറ ചരിത്രവും സംസ്കാരവും പ്രതിഫലിക്കുന്ന പരമ്പരാഗത പായക്കപ്പൽ യാത്രയായ ഫത്ഹുൽ ഖൈറിെൻറ മൂന്നാം യാത്രക്ക് കതാറയിൽ വിജയകരമായ പര്യവസാനം. കതാറയിൽ നിന്നും നവംബർ 17ന് പുറപ്പെട്ട് ഒമാൻ വഴി കുവൈത്തിലേക്ക് തിരിച്ച പരമ്പരാഗത നൗകയാണ് ഖത്തറിെൻറ സമുദ്രയാന പാരമ്പര്യം വിളിച്ചറിയിച്ച് തിരിച്ചെത്തിയിരിക്കുന്നത്. കതാറയിലെത്തിയ 17 അംഗ ഖത്തരി സംഘത്തിന് ഉൗഷ്മള വരവേൽപാണ് ലഭിച്ചത്.
ഫത്ഹുൽ ഖൈർ യാത്ര കഴിഞ്ഞെത്തിയവരെ സ്വീകരിക്കുന്നതിന് ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽഥാനി, ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി, കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി തുടങ്ങിയവർ കതാറ ബീച്ചിലെത്തിയിരുന്നു. യാത്ര കഴിഞ്ഞെത്തിയ സംഘം തീരത്ത് സ്രഷ്ടാവിന് മുമ്പിൽ സാഷ്ടാംഗം ചെയ്താണ് മടക്കയാത്രക്ക് പരിസമാപ്തി കുറിച്ചത്. ക്യാപ്റ്റൻ മുഹമ്മദ് യൂസൂഫ് അൽ സാദയുടെ നേതൃത്വത്തിലുള്ള സംഘത്തെ സ്വീകരിക്കുന്നതിന് സ്വദേശികളും വിദേശികളുമടങ്ങുന്ന വൻജനാവലി തന്നെ കതാറയിലെത്തിച്ചേർന്നിരുന്നു.
ഏഴാമത് പായ്ക്കപ്പൽ മേളയോടനുബന്ധിച്ചാണ് ഇത്തവണത്തെ യാത്ര നടത്തിയത്. 2015ൽ ഇന്ത്യയിലേക്കായിരുന്നു ഫത്ഹുൽ ഖൈറിെൻറ യാത്ര. സമുദ്രയാന മേഖലയിൽ ഖത്തറിെൻറ തനിമയും പാരമ്പര്യവും നിലനിർത്തുന്നതോടൊപ്പം തന്നെ ഗതാഗത, കപ്പലോട്ട രംഗത്തെ പൈതൃകം സംരക്ഷിക്കയെന്ന ലക്ഷ്യവുമായാണ് ഫത്ഹുൽ ഖൈർ യാത്ര നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.