അൽ കരാന ഹെൽത്ത് സെന്റർ

അൽ കരാന ഹെൽത്ത് സെന്ററിൽ എമർജൻസി സേവനങ്ങൾ

ദോഹ: അൽ കരാന ഹെൽത്ത് സെന്ററിൽ അടിയന്തര പരിചരണ വിഭാഗം ആരംഭിച്ചതായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) അറിയിച്ചു. സമൂഹത്തിൽ എല്ലാവർക്കും മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനും നിലവാരമുള്ള ചികിത്സ ലഭിക്കുന്ന കോർപറേഷന്റെ ശ്രമങ്ങളുടെ ഭാഗമാണ് ക്ലിനിക്ക് വിപുലീകരണം.

11 ആരോഗ്യ കേന്ദ്രങ്ങളിലാണ് പി.എച്ച്.സി.സി അഡൽറ്റ് എമർജൻസി കെയർ സേവനങ്ങൾ ഇപ്പോൾ പ്രവർത്തനക്ഷമമായിരിക്കുന്നത്. ഇതിൽ അഞ്ച് കേന്ദ്രങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കും അടിയന്തര പരിചരണ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. സമൂഹത്തിൽ അടിയന്തര പരിചരണ സേവനങ്ങളുടെ ഭാഗമാണ് ഈ വിപുലീകരണമെന്ന് പി.എച്ച്.സി.സി ഓപറേഷൻസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. സംയ അബ്ദുല്ല പറഞ്ഞു.

സമൂഹത്തിലെ കൂടുതൽ പേർക്ക് സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അൽ കരാന ആരോഗ്യ കേന്ദ്രത്തിൽ വിപുലീകരിച്ച അടിയന്തര പരിചരണ സേവനം കൂടി വരുന്നതോടെ സമീപത്തുള്ള താമസക്കാർക്ക് ജീവന് ഭീഷണിയില്ലാത്ത എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ ആവശ്യങ്ങൾക്കും സേവനങ്ങൾക്കുമായി ഉടൻ വൈദ്യസഹായം ലഭ്യമാകും. 

Tags:    
News Summary - Emergency Services at Al Karaana Health Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.