ദോഹ: എയർകണ്ടീഷണറുകളുൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങൾ കൂടുതൽ ഉൗർജക്ഷമതയു ള്ളതാക്കാനുള്ള തർശീദ് നിയമത്തിലെ പുതിയ നിർദേശങ്ങൾ ഈ വർഷാവസാനം പുറത്തിറക്കു ം. കഹ്റമ(ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) കൺസർവേഷൻ ആൻഡ് എനർജ ി എഫിഷ്യൻസി വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അഹ്മദ് അൽ ഹമ്മാദി ആണ് ഇക്കാര്യം പറഞ്ഞത്. പുതിയ നിയമനിർദേശത്തിന് കീഴിൽ സ്പ്ലിറ്റ് യൂണിറ്റ് എയർകണ്ടീഷണറുകളുടെ ഉൗർജക്ഷമതാ നിരക്ക് (ഇ ഇ ആർ) 9.5ൽ നിന്നും 10.5 ആക്കി ഉയർത്തും. കഹ്റമയുടെ തർശീദ് പരിപാടിയുടെ ഭാഗമായാണിത്. 2022ഓടെ വൈദ്യുതിയുടെ ആളോഹരി ഉപഭോഗം ആറ് ശതമാനം, വെള്ളത്തിെൻറ ആളോഹരി ഉപഭോഗം 10 ശതമാനം, കാർബൺ പുറന്തള്ളുന്നത് 7 ശതമാനം എന്നിവ കുറക്കുകയാണ് തർശീദ് കൊണ്ട് ലക്ഷ്യമിടുന്നത്.
എയർകണ്ടീഷണറുകളുടെ ഇ ഇ ആർ നടപ്പാക്കുന്നതിെൻറ രണ്ടാം ഘട്ട പരിപാടികൾക്ക് തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. പുതിയ നിർദേശങ്ങളും നിലവാര മാനദണ്ഡങ്ങളും എയർകണ്ടീഷണറുകളുടെ ഇ ഇ ആർ നിരക്ക് വർധിപ്പിക്കും. മറ്റു റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഓവൻ തുടങ്ങിയ ഹോം അപ്ലയൻസുകളുടെ ഉൗർജക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് പുതിയ നിയമമെന്നും അബ്ദുൽ അസീസ് അഹ്മദ് അൽ ഹമ്മാദി വിശദീകരിച്ചു.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം തുടങ്ങിയ അതോറിറ്റികളുമായി പുതിയ നിർദേശം നടപ്പിലാക്കുന്നത് സംബന്ധിച്ച് കഹ്റമ പ്രവർത്തിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.