ദോഹ: ബലിപെരുന്നാൾ സീസണിനാവശ്യമായ മാംസ ലഭ്യത നിറവേറ് റാന്‍ സജ്ജമെന്ന് പ്രാദേശിക കന്നുകാലി വിതരണക്കാര്‍. വലിയ ശ തമാനം ഉപഭോക്താക്കളും ഇറക്കുമതി മൃഗങ്ങളെക്കാള്‍ പ്രാ ദേശിക ഫാമുകളിലെ ചെമ്മരിയാടുകളും ആടുകളും വാങ്ങാനാണ് കൂടുതൽ താല്പര്യപ്പെടുന്നത്. ഈദ് സീസണിലെ ആവശ്യകത നിറവേറ്റാന്‍ തങ്ങള്‍ തയാറാണെന്ന് പ്രാദേശിക കന്നുകാലി ഫാം ഉടമകള്‍ വ്യക്തമാക്കുന്നുണ്ട്. മാംസോൽപന്നങ്ങള് ആവശ്യത്തിന് വിപണിയില്‍ ലഭ്യമാണെന്ന് സർക്കാർ ഉറപ്പുവരുത്തും. ബലിമൃഗങ്ങള്‍ വിപണിയില്‍ ലഭ്യമാക്കും. മികച്ച ഗുണനിലവാരമുള്ളതുകൊണ്ടാണ് പ്രാദേശിക മൃഗങ്ങൾക്ക് ആവശ്യക്കാരേറുന്നത്. രാജ്യത്ത് പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമായ വിധത്തില്‍ മൃഗങ്ങളുടെ ലഭ്യത വിദാം ഫുഡ് കമ്പനി ഉൾപ്പെടെ ഉറപ്പുവരുത്തും. ബലി നല്‍കുന്നതിനായി മികച്ച ഗുണനിലവാരത്തിലുള്ള ആടുകളെയാണ് നല്കുന്നത്്.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കും. താങ്ങാവുന്ന വിലക്ക് വിവിധതരം ബലിമൃഗങ്ങള്‍ വിദാം ഔട്ട്ലെറ്റുകളില് ലഭ്യമാക്കും. ബലിപെരുന്നാൾ സീസണില്‍ ഖത്തരി ഫാമുകളിലെ കന്നുകാലികള്‍ക്ക് ആവശ്യകത വര്‍ധിക്കാറുണ്ട്. പ്രാദേശിക ഉൽപാദകരെ പ്രോത്സാഹിപ്പിക്കുന്നതിലും പ്രാദേശിക ചെമ്മരിയാടുകളുടെ വില സബ്സിഡിയുടെ കാര്യത്തിലും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, വിദാം ഫുഡ് കമ്പനി എന്നിവയുടെ ശ്രമങ്ങളെ ചെമ്മരിയാട് ഫാം ഉടമകള്‍ പ്രശംസിച്ചു. പ്രാദേശിക കന്നുകാലി ഉടമകള്‍ക്ക് വലിയ പിന്തുണയാണ് മന്ത്രാലയങ്ങളില്‍ നിന്നും ലഭിക്കുന്നത്.
ഉൽപാദനം വര്‍ധിപ്പിക്കുന്നതില്‍ ഫാമുടമകള്‍ നേരിടുന്ന പ്രധാന ബുദ്ധിമുട്ട് ഹരിത കാലിത്തീറ്റയുടെ ഉയര്‍ന്ന വിലയാണ്. ഹരിത കാലിത്തീറ്റയുടെ വിലയില്‍ സബ്സിഡി നല്‍കണമെന്ന് നിരവധി ഫാമുടകള്‍ ആവശ്യപ്പെടുന്നു. ബലിപെരുന്നാൾ ആഘോഷകാലയളവില്‍ മാംസ, മൃഗ വില്പന വിതരണ കേന്ദ്രങ്ങളില്‍ വലിയതോതിലുള്ള ജനത്തിരക്ക് ഉണ്ടാകുമെന്നുറപ്പാണ്. തിരക്ക് കുറക്കുന്നതിനും കാലതാമസമില്ലാതെ തന്നെ ഉൽപന്നങ്ങള് ലഭ്യമാക്കുന്നതിനും വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.