ദോഹ: വിശുദ്ധ റമദാനിൽ പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ച് 650 ഉൽപന്നങ്ങളുടെ പട്ടിക വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടു. രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാളുകളുമായി സഹകരിച്ച് നടപ്പാക്കുന്ന സംരംഭം കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. റമദാനിെൻറ അവസാന ദിവസം വരെ ഇളവുകൾ നിലനിൽക്കും. റമദാനിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അവശ്യ ഉൽപന്നങ്ങളായ ധാന്യപ്പൊടികൾ, പഞ്ചസാര, അരി, പാസ്ത, ചിക്കൻ, എണ്ണ, പാൽ തുടങ്ങി ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളാണ് വിലക്കുറവിൽ ലഭ്യമാവുക.
വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടിക പ്രകാരം, ക്യു എഫ് എം ധാന്യപ്പൊടി നമ്പർ 1 (അഞ്ച് കിലോ) 16 റിയാലിന് ലഭിക്കും. ക്യു എഫ് എം ഗോതമ്പ് പൊടി (10 കിലോഗ്രാം) 22.25 റിയാലിനും ഒലിവ് എണ്ണ (500 മില്ലി ലിറ്റർ) 11.25 റിയാലിനും യാര ശുദ്ധമായ സൺഫ്ലവർ ഓയിൽ (1.8 ലിറ്റർ) 15 റിയാലിനും ലഭ്യമാകും. ബലദ്നയുടെ ഫ്രഷ് യോഗർട്ട് ഫുൾഫാറ്റ് (2 കിലോഗ്രാം) 10 റിയാലിനും ഡാൻഡി കമ്പനിയുടെ ലബൻ (2 ലിറ്റർ) 6.75 റിയാലിനും ലഭിക്കും.
ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി പുറപ്പെടുവിച്ച ഉപഭോക്തൃവില സൂചിക പ്രകാരം എല്ലാ റമദാനിലും രാജ്യത്ത് ചരക്കുകളുടെ വില കുറയുന്നുണ്ട്. മറ്റ് മാസങ്ങളെ അപേക്ഷിച്ച് റമദാനില്‍ വാണിജ്യ വ്യവസായ മന്ത്രാലയം സ്വീകരിക്കുന്ന നടപടികളാണ് ഇതിന് സഹായിക്കുന്നത്. റമദാനില്‍ വാണിജ്യ ഔട്ട്ലെറ്റുകളില് കര്‍ശന നിരീക്ഷണമാണ് മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് നടത്തുന്നത്. ഉൽപന്നങ്ങള് ശരിയായ രീതിയില്‍ പ്രദര്‍ശിപ്പിക്കുക, വിശദാംശങ്ങള്‍ നൽകുക, തട്ടിപ്പ് തടയുക തുടങ്ങിയ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന കാര്യം നിരീക്ഷിക്കുന്നുണ്ട്.
ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന വ്യാപാരം ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പാടില്ല. കഴിഞ്ഞ ഒമ്പത് വർഷമായി എല്ലാ റമദാനിലും അവശ്യ സാധനങ്ങൾക്ക് വില കുറച്ചുകൊണ്ട് പ്രത്യേക വിലവിവര പട്ടിക വാണിജ്യ മന്ത്രാലയം പുറത്തിറക്കാറുണ്ട്. മന്ത്രാലയത്തിെൻറ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി റമദാൻ മാസത്തിലുടനീളം മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം റീട്ടെയിൽ ഷോപ്പുകളിൽ പരിശോധന കർശനമാക്കും. ഇത് അവശ്യ സാധനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നതിന് ഏറെ സഹായകമാകുന്നുണ്ട്. ഗോളശാസ്ത്ര കണക്കുകൾ പ്രകാരം ഈ വർഷത്തെ റമദാൻ ഏപ്രിൽ 13ന് ആരംഭിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.