ദോഹ: പൊതുജനങ്ങൾക്ക് തങ്ങൾ കോവിഡ് രോഗഭീഷണിയിൽ നിന്ന് മുക്തരാണോ അതോ ഏതെങ്കിലും തരത്തിൽ സാധ്യതയുണ്ട ോ എന്നറിയാനുള്ള പ്രത്യേക ആപ്പുമായി ഖത്തർ. ഇഹ്തരാസ് (Ehteraz) എന്ന ആപ്പ് അടുത്ത ദിവസം പുറത്തിറക്കുമെന്ന് ദുരന് തനിവാരണ പരമോന്നത സമിതി വക്താവ് ലുൽവ റാഷിദ് അൽഖാതിർ അറിയിച്ചു.
ആൻഡ്രോയ്ഡിലും ഐ.ഒ.എസിലും ലഭ്യമാവുന്ന ആപ്പ് മൊൈബൽഫോണുകളിൽ ഡൗൺലോഡ് ചെയ്യുകയാണ് േവണ്ടത്. നാല് പ്രത്യേക വർണങ്ങളിൽ ആപ്പിലൂടെ ആളുകൾക്ക് തങ് ങൾ കൊറോണ വൈറസിൽ നിന്ന് എത്രത്തോളം അകലെയാണ് അല്ലെങ്കിൽ അടുത്താണ് എന്നറിയാനാകും. ഇതിനായി പച്ച, ഗ്രേ, മഞ്ഞ, ചുവപ്പ് എന്നീ വർണങ്ങളാണ് ആപ്പിൽ ഉണ്ടാവുക. പച്ചക്കളർ ആണെങ്കിൽ ആപ്പ് ഉപയോഗിക്കുന്നയാൾ രോഗത്തിൽ നിന്ന് മുക്തനാണെന്നും ആരോഗ്യവാനാണെന്നുമാണ് അർഥം. എന്നാൽ ഗ്രേ കളർ ആണ് കാണിക്കുന്നതെങ്കിൽ കൊറോണ ൈവറസ് ബാധിച്ചയാളുമായി ഏതെങ്കിലും തരത്തിൽ നിങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടാവാം എന്നാണ്. മഞ്ഞ കളർ ആണെങ്കിൽ നിങ്ങൾ സമ്പർക്ക വിലക്കിലുള്ളതോ അതോ സമ്പർക്ക വിലക്കിൽ കഴിഞ്ഞിരുന്നയാളോ എന്നാണ്.
ചുവപ്പ് കളർ ആണെങ്കിൽ നിങ്ങൾക്ക് വൈറസ് ബാധയുണ്ടായി എന്നാണ് അർഥം. രാജ്യത്തെ ആരോഗ്യമന്ത്രാലയത്തിൻെറ സ്ഥിതിവിവരക്കണക്കുമായി ഈ ആപ്പ് ബന്ധിപ്പിച്ചിട്ടുണ്ടാവും. ജനങ്ങളുെട ആരോഗ്യനില മനസിലാക്കാനും വൈറസ് ബാധിച്ചയാളുകളെ പെെട്ടന്ന് തിരിച്ചറിയാനും ചികിൽസ നൽകാനും ഇതിലൂടെ ആരോഗ്യമന്ത്രാലയം അധികൃതർക്ക് കഴിയും. രോഗബാധയുള്ളയാളിൽ നിന്ന് മറ്റുള്ളവർക്ക് അകലം പാലിക്കാനും ഇതിലൂടെ കഴിയും. ഇത്തരത്തിലുള്ള ആളുകൾക്ക് ആശുപത്രികളിൽ മുൻഗണനയും ലഭിക്കും. സമ്പർക്കവിലക്ക് ലംഘിക്കുന്നവരെ കണ്ടെത്താനും ആപ്പിലൂെട കഴിയും.
അതേസമയം, രോഗവ്യാപനത്തിൻെറ തുടക്കത്തിൽ തന്നെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ഇൻഡസ്ട്രിയൽ ഏരിയ ഘട്ടംഘട്ടമായി തുറക്കാനുള്ള നടപടികളെടുക്കും.
രാജ്യത്ത് വെള്ളിയാഴ്ച 21 പേർക്ക് കൂടി കോവിഡ് രോഗം ഭേദമായി. ആകെ രോഗം ഭേദമായവർ 227 ആയി. 136 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. നിലവിലുള്ള ആകെ രോഗികൾ 2279 ആയി. ഈയടുത്ത് മറ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ തിരിച്ചെത്തിയവർക്കും മുമ്പ് രോഗംബാധിച്ചവരുമായി സമ്പർക്കം പ ുലർത്തിയവർക്കുമാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ ആകെ വൈറസ് ബാധിച്ചവർ 2512ആണ്. ആറുപേർ മരിച്ചു. 45339 പേരിലാണ് ആകെ പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.