പരിശോധനക്കിടെ പൊലീസ് വാഹനം
ദോഹ: ഖത്തറിൽ പുതിയരോഗികളുടെ എണ്ണം ഇന്നെലയും കുറഞ്ഞു. ഞായറാഴ്ച 256 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ചികിത്സയിലായിരുന്ന നാലുപേർ കൂടി മരിച്ചിട്ടുണ്ട്. 56, 67, 74, 77 വയസ്സുള്ളവരാണ് മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 530 ആയി. ഞായറാഴ്ച 770 പേർ കോവിഡിൽനിന്ന് മുക്തി നേടി. ഞായറാഴ്ച സമ്പർക്കത്തിലൂടെ രോഗംബാധിച്ചവർ 144 പേർ ആണ്. പുതിയ രോഗികളിൽ 112 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരുമാണ്.
നിലവിലുള്ള ആകെ രോഗികൾ 5576 ആണ്. ഞായറാഴ്ച 10,782 പേരെയാണ് പരിശോധിച്ചത്. ആകെ 19,70,800 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,13,183 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 2,07,077 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 364 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 14 പേരെ ഞായറാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിലുള്ള 205 പേരിൽ ആറു പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്. ആകെ 20,35,475 ഡോസ് കോവിഡ് വാക്സിൻ ഇതുവരെ നൽകിക്കഴിഞ്ഞു. വാക്സിനേഷൻ കാമ്പയിൻ ഊർജിതമാക്കിയത് രോഗികൾ കുറയുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുകയാണ്. പെരുന്നാൾ ദിനങ്ങളിൽ വിവിധയിടങ്ങളിൽ പരിശോധന കർശനമാണ്. കഴിഞ്ഞ ദിവസം 901 പേർക്കെതിരെയാണ് നടപടിയുണ്ടായത്.
പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കേ നിയമം പാലിക്കാത്ത 559 പേർെക്കതിരെയാണ് നടപടിയെടുത്തത്. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് ഒരാൾക്കെതിരെയും നടപടിയുണ്ടായി. ഇഹ്തിറാസ് ആപ് ഇല്ലാത്തവർെക്കതിരെയും നടപടിയെടുക്കുന്നുണ്ട്. പാർക്കുകൾ, കോർണിഷ് എന്നിവിടങ്ങളിൽ കൂട്ടംകൂടി നിന്നതിന് 158 പേർക്കെതിരെയും നടപടിയെടുത്തു. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക.
രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിനു മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിൻെറ പരിധിയിൽ വരുന്ന കുറ്റമാണിത്. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. ഇതു ലംഘിച്ചാൽ ചുരുങ്ങിയ പിഴ 1000 റിയാൽ ആണ്. ആളുകൾ കൂടുതലായെത്തുന്ന ഇടങ്ങളിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി കാൽനടയായിട്ടുള്ള പൊലീസ് പേട്രാളിങ്ങുമുണ്ട്. പൊലീസ് പരിശോധനയും പേട്രാളിങ്ങും 24 മണിക്കൂറാക്കിയിട്ടുണ്ട്. സാമൂഹികഅകലം പാലിക്കാത്തവർക്കെതിരെയും പൊലീസ് നിരീക്ഷണവും ശക്തമാണ്. ഇത്തരത്തിലുള്ള 164 പേർക്കെതിരെ കഴിഞ്ഞ ദിവസം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. കാറിൽ കൂടുതൽപേർ യാത്ര ചെയ്തതിന് 13 പേർക്കെതിരെയും ഇഹ്തിറാസ് ആപ് ഫോണിൽ ഇല്ലാത്തതിന് ഏഴുപേർക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.