ദോഹ: വരും ദിവസങ്ങളിൽ കോവിഡ്–19 രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് സി. ഡി. സി ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി.
കോവിഡ്–19 രോഗത്തിനെതിരായ പ്ലാസ്മ ചികിത്സയിൽ വലിയ പുരോഗതിയാണ് കൈവരിച്ചു കൊണ്ടിരിക്കുന്നതെന്നും ആദ്യ ഘട്ട ഫലങ്ങൾ തൃപ്തികരവും വിജയവുമാണെന്നും എന്നാൽ കൃത്യമായ ഒരു നിഗമനത്തിലെത്താൻ കൂടുതൽ പരിശോധനയും ചികിത്സയും ആവശ്യമാണെന്നും ഡോ. അൽ മസ്ലമാനി പറഞ്ഞു.വൈറസ് ബാധയുടെ ഏറ്റവും ഉയർന്ന തലത്തിലാണ് നാം എത്തിയിരിക്കുന്നത്. ദിനംപ്രതി രോഗബാധിതരുടെ എണ്ണത്തിൽ വർധനവാണ് രേഖപ്പെടുത്തുന്നത്. അതെന്ന് അവസാനിക്കുമെന്നത് ഇപ്പോഴും പറയാൻ സാധിക്കുകയില്ല. ഖത്തർ ടി വിക്ക് നൽകിയ അഭിമുഖത്തിൽ ഡോ. അൽ മസ്ലമാനി വ്യക്തമാക്കി.
വൈറസ് സംബന്ധിച്ച് ഇപ്പോഴും കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല. ലോകത്തുടനീളം ഇത് സംബന്ധിച്ച് പഠനത്തിലാണ്. ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, എച്ച്. ബി. കെ. യു, ഖത്തർ യൂനിവേഴ്സിറ്റി, വെയിൽകോർണിൽ മെഡിസിൻ ഖത്തർ എന്നിവർ സംയുക്തമായി ഇത് സംബന്ധിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വൈറസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന കാര്യത്തിൽ ഒരു കൃത്യമായ വിവരത്തിലെത്താൻ സാധിച്ചിട്ടില്ലെന്നും ഡോ. മുന അൽ മസ്ലമാനി വിശദീകരിച്ചു. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്ക് ധരിക്കാതിരിക്കുക, കൈകൾ നിരന്തരം വൃത്തിയാക്കാതിരിക്കുക എന്നിവ തുടരുകയാണെങ്കിൽ വൈറസ് ബാധ വർധിക്കാൻ സാധ്യതയുണ്ടെന്നും കോവിഡ്–19 വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയത്തിെൻറയും മറ്റു അതോറിറ്റികളുടെയും നിർദേശങ്ങളും നിയന്ത്രണങ്ങളും നിർബന്ധമായും പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.