ദോഹ: മാർച്ച് 22 മുതൽ രണ്ടാഴ്ത്തേക്ക് ഖത്തറിലെ സർക്കാർ ഓഫിസുകളിൽ 20 ശതമാനം ഉദ്യോ ഗസ്ഥർ മാത്രമേ ഉണ്ടാവൂ. ബാക്കിയുള്ള 80 ശതമാനം ആളുകളും ഇനി വീട്ടിലിരുന്നാണ് ജോലി ചെയ്യേണ്ടത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മന്ത്രിസഭയാണ് ഇക്കാര്യം തീരുമാനിച്ചത്. ഓഫിസുകളിലെ അത്യാവശ്യമായ ജോലികൾചെയ്യാനും പൊതുസേവനങ്ങൾക്ക് തടസ്സം ഉണ്ടാകാതിരിക്കാനുമായി 20 ശതമാനം ജീവനക്കാർ ഓഫിസുകളിൽ എത്തണമെന്നാണ് തീരുമാനം.
എന്നാൽ, പുതിയ തീരുമാനം സൈനികർ, സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യമേഖലയിലെ ജീവനക്കാർ എന്നിവർക്ക് ബാധകമല്ല. ഈ മേഖലയിലെ ജീവനക്കാർ കോവിഡിനെ പ്രതിരോധിക്കാനുള്ള മുൻകരുതൽ എടുക്കണമെന്നും മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്. അമീരി ദിവാൻ ആസ്ഥാനത്ത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻഖലീഫ ബിൻ അബ്ദുൽഅസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
നിലവിലെ രാജ്യത്തെ സാഹചര്യങ്ങൾ മന്ത്രിസഭ വിലയിരുത്തി. എല്ലാ മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും പ്രതിരോധനടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
കോവിഡുമായി ബന്ധെപ്പട്ട് രാജ്യം സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളും മറ്റ് നടപടികളും ആരോഗ്യമന്ത്രി വിശദീകരിച്ചു.അതേസമയം രാജ്യത്തെ മാളുകൾക്കുള്ളിലെ ഷോപ്പുകളും അടച്ചിട്ടുണ്ട്. മാളുകളിലെ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് വിലക്കില്ല. ബാർബർ ഷോപ്പുകൾ, സ്പാമസാജ് പാർലറുകൾ എന്നിവക്കും താഴ് വീണു. വാണിജ്യകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്ക് ശാഖകൾക്കും വിലക്കുണ്ട്്.
സാനിറ്റൈസറുകളുടെ പരമാവധി വില മന്ത്രാലയം നിശ്ചയിച്ചു
ദോഹ: ഖത്തറിൽ സാനിറ്റൈസറുകളുടെ പരമാവധി വില വാണിജ്യവ്യവസായ മന്ത്രാലയം നിശ്ചയിച്ചു. 214 സാനിറ്റൈസർ ഉൽപന്നങ്ങളുടെട വിലയാണ് നിശ്ചയിച്ചത്. ഇതിൽ കൂടുതൽ വിലയിൽ സാധനം വിൽക്കുന്നത് മന്ത്രാലയം നിരോധിച്ചു. https://www.moci.gov.qa/wpcontent/uploads/2020/03/prices_list.pdf ഈ ലിങ്കിൽ എല്ലാ ഉൽപന്നങ്ങളുെടയും വിലയറിയാം. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പല കടകളും മാസ്ക്കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയ ഉൽപന്നങ്ങൾ വിലകൂട്ടിയിരുന്നു. ഇത്തരം നടപടികൾക്കെതിെര മന്ത്രാലയം കർശനശിക്ഷാനടപടികൾ സ്വീകരിക്കും.
ഇതുമായി ബന്ധപ്പെട്ട് കടകളിലും സ്ഥാപനങ്ങളിലും പരിശോധനകളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.