കാബൂൾ-ദോഹ സർവിസുമായി കാം എയർ

ദോഹ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽനിന്ന് ദോഹയിലേക്ക് നേരിട്ടുള്ള വിമാന സർവിസുമായി അഫ്ഗാൻ എയർലൈൻ കമ്പനിയായ കാം എയർ. നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ട് സർവിസുള്ള ഏക എയർലൈൻ എന്ന നിലയിലാണ് കാം എയർ പറന്നുതുടങ്ങുന്നത്. ഖത്തറിലേക്കും മറ്റു രാജ്യങ്ങളിലേക്കുമുള്ള അഫ്ഗാനികളുടെ യാത്ര കൂടുതൽ എളുപ്പമാക്കുന്നതാണ് പുതിയ സർവിസ്.

ഡിസംബർ 18ന് ഉദ്ഘാടന സർവിസ് പൂർത്തിയാക്കിയ വിമാനത്തെ ദോഹ ഹമദ് വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. കാബൂളിൽനിന്ന് ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവിസാണ് കാം എയറിനുള്ളത്. രാത്രി 9.30ന് ദോഹയിലെത്തുന്ന വിമാനം രാത്രി 11.15ന് തിരിച്ച് കാബൂളിലേക്ക് മടങ്ങും.

Tags:    
News Summary - Cam Air with Kabul-Doha service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.