ദോഹ: ഇസ്ലാമിക പാരമ്പര്യത്തിെൻറ സൗന്ദര്യവും ആഴവും നിറയുകയാണ ് ഒാരോ കാലിഗ്രഫിയിലും. അക്ഷരങ്ങളും വാക്കുകളും ഒാരോ ചിത്രങ്ങളായി മാറ ുന്ന അദ്ഭുതങ്ങൾ കാഴ്ചക്കാർക്കു മുന്നിൽ ഇതൾ വിരിയുന്നത് കാണാം. . കതാറ കൾച്ചറൽ വില്ലേജിലെ എട്ടാം നമ്പർ ബിൽഡിങ്ങിലെ രണ്ടാം നമ്പര്‍ ഗാലറിയിലാണ് ഇസ്ലാമി ക് കാലിഗ്രഫി പ്രദര്‍ശനം തുടങ്ങിയത്. ഇന്ത്യ-ഖത്തര്‍ സാംസ്കാരിക വര്‍ഷാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസി നടത്തുന്ന പ്രദർശനം അംബാസഡർ പി. കുമരൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വർഷാഘോഷത്തിെൻറ ഭാഗമായി പ്രദർശനം നടത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദാവൂദി ബൊഹ്റ കലാകാരന്മാരുടെ കൂട്ടായ്മയായ ‘റേഡിയൻറ് ആർട്സു’മായി സഹകരിച്ചാണ് പരിപാടി. ‘മുല്തഖ അല്ഖുതുബ് വല്‍ ഫുനൂന്’ എന്നാണ് പ്രദര്‍ശനത്തിെൻറ പേര്. ‘ഹൃദയങ്ങളുടെയും കരകൗശലങ്ങളുടെയും ഒരുമിക്കൽ’ എന്നാണ് അര്‍ഥം. സമൈയ്ന സചക്, മുഹമ്മദ് മൊയ്നി, മൊയിസ് നഗ്പുര്വാല, അലിയാസ്ഗര്‍ വസീരി, മസ്ഹര്‍ നിസാര്‍, ജുസര്‍ ബുര്‍ഹാനി, ബുര്‍ഹാനുദ്ദീന്‍ നഗര്‍വാല എന്നീ കലാകാരന്മാരുടെ കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. ഖത്തറിെൻറ പ്രതീകങ്ങളായ ഫാല്‍ക്കണ്‍, ഒറിക്സ്, കുതിരകള്‍ എന്നിവ ഉൾക്കൊള്ളുന്ന കാലിഗ്രഫികളാലും സമ്പന്നമാണ് പ്രദർശനം. ഇന്ത്യന്‍ സംസ്കാരത്തിെൻറ വൈവിധ്യവും ചിത്രങ്ങളിൽ നിറയുന്നുണ്ട്.
ഇരുരാജ്യങ്ങളുടെയും സാംസ്കാരിക കൈമാറ്റത്തിെൻറ ഭാഗമായി കാലിഗ്രഫി കലയെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ചിത്രകാരന്മാരുടെ തല്‍സമയ കാലിഗ്രഫി രചനയും ഉണ്ട്. കതാറ, ഇന്ത്യൻ എംബസി, ഇന്ത്യൻ കൾച്ചറൽ സെൻറർ, െഎ.സി.ബി.എഫ് അധികൃതരുടെയും സാന്നിധ്യമുണ്ടായിരുന്നു. ജൂലൈ 30വരെ രാവിലെ 10 മുതല്‍ രാത്രി 10വരെ നടക്കുന്ന പരിപാടി പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.