ദോഹ: 50ന് മുകളിൽ പ്രായമുള്ളവർക്കും ഇനി കോവിഡ് വാക്സിൻെറ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം. ഈ വിഭഗാത്തിൽ ഉൾപ്പെടുന്ന രണ്ടാം ഡോസ് സ്വീകരിച്ച് എട്ടുമാസം പൂർത്തിയായവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ബൂസ്റ്റർ ഡോസിനായി വൈകാതെ ക്ഷണം ലഭിച്ചുതുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 15 മുതലാണ് ഖത്തറിൽ ഹൈ റിസ്ക് വിഭാഗങ്ങൾക്ക് കോവിഡ് വാക്സിൻെറ മൂന്നാം ഡോസ് നൽകി തുടങ്ങിയത്. 65 വയസ്സ് പിന്നിട്ടവർ, മാറാരോഗങ്ങൾ കാരണം രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായിരുന്നു ആദ്യ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകിയത്.
ഇത് 15ദിവസം പിന്നിട്ടതിനു പിന്നാലെയാണ് അടുത്ത വിഭാഗമായ 50ന് മുകളിൽ പ്രായമുള്ളവർക്കും അധിക പ്രതിരോധ കുത്തിവെപ്പ് നൽകാൻ തീരുമാനമായത്. ഫൈസർ, മൊഡേണ വാക്സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം തികഞ്ഞവരാണ് ബൂസ്റ്റർ ഡോസിന് യോഗ്യർ. ഇവർ 12 മാസം തികയും മുേമ്പ അധിക ഡോസ് സ്വീകരിക്കണം.50ന് താഴെയുള്ള മറ്റു പ്രായവിഭാഗങ്ങൾക്ക് വൈകാതെ തന്നെ ബൂസ്റ്റർ ഡോസുകൾ നൽകിത്തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.