ദോഹ: ഏത് വികസന പദ്ധതിയിലും ജനങ്ങളുടെ താൽപര്യങ്ങൾക്കായിരിക്കണം പ്രഥമ പരിഗണ ന നൽകേണ്ടതെന്ന് കൾച്ചറൽ ഫോറം സംഘടിപ്പിച്ച ‘ഗെയിൽ ജനഹിതത്തോടെ വേണം നടപ്പാക്കാൻ’ ബഹുജന സദസ്സ് അഭിപ്രായപ്പെട്ടു. വിവിധ സംഘടന പ്രതിനിധികളും ഗെയിൽ പ്രദേശത്തെ ജനങ്ങളും പങ്കെടുത്ത പരിപാടിയിൽ കൾച്ചറൽ ഫോറം പ്രസിഡൻറ് താജ് ആലുവ ആമുഖ പ്രഭാഷണം നടത്തി.
വികസനം ജനങ്ങൾക്കു വേണ്ടിയുളളതാവണമെന്നും ജനവികാരം പരിഗണിക്കാതെയും അവരുടെ ആശങ്കകൾ അകറ്റാതെയും വികസന പദ്ധതികൾ നടപ്പിലാക്കുന്നത് ഒരു ജനാധിപത്യ ഭരണകൂടത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കൾച്ചറൽ ഫോറം സെക്രട്ടറി മുബാറക് കെ.ടി വിഷയമവതരിപ്പിച്ചു. രാജ്യത്ത് നിലവിലുളള നിയമങ്ങളുടെ വ്യക്തമായ ലംഘനത്തോടെയാണ് കേരളത്തിൽ ഗെയിൽ പദ്ധതി നടപ്പിലാക്കുന്നതെന്നും എ.കെ.ജി കൂടി പങ്കെടുത്ത പാർലമെൻറ് പാസാക്കിയ ഇതുസംബന്ധമായ നിയമമെങ്കിലും പാലിക്കാൻ ഇടത് സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സമരങ്ങളെ മതത്തിെൻറയും ഭീകരതയുടെയും പേര് പറഞ്ഞ് തകർക്കാൻ സാധ്യമല്ലെന്നും സമരങ്ങളിൽ പങ്കെടുത്തവരുടെ ഉൗരും പേരും നോക്കി സമരങ്ങളെ വിമർശിക്കുന്ന സി.പി.എം, സംഘ്പരിവാർ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വികസനങ്ങൾക്ക് മുസ്ലിം ലീഗ് എതിരല്ലെന്നും എന്നാൽ അത് ജനങ്ങളുടെ ആശങ്കയും പരാതികളും പരിഹരിച്ചാവണമെന്നും കെ.എം.സി.സി സെക്രട്ടറി ജാഫർ തയ്യിൽ പറഞ്ഞു. ജനകീയ സമരങ്ങളെ പേലീസിനെ ഉപയോഗിച്ച് നേരിടുന്ന സി.പി.എം രീതി തികഞ്ഞ ഫാഷിസ്റ്റ് സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗെയിൽ പ്രദേശത്തെ ജനങ്ങളെ പ്രതിനിധീകരിച്ച് സുബൈർ വലിയ പറമ്പ്, നസീം മാവൂർ, കൾച്ചറൽ ഫോറം സെക്രട്ടറി സജ്ന ഏറനാട്, മജീദ് വാളൂർ, ഷറഫുദ്ദീൻ പാലക്കൽ പീടിക തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി സി. സാദിഖലി സ്വാഗതവും സെക്രട്ടറി അലവിക്കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.