ദോഹ: ദോഹയിൽ നിന്ന് കോഴിക്കോേട്ടക്ക് ഞായറാഴ്ച പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടത് തിങ്കളാഴ്ച.ഞായറാഴ്ച ഉച്ചക്ക് 2.40ന് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 1X374 വിമാനത്തിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ 3.15ഒാടെ സാേങ്കതിക പ്രശ്നങ്ങൾ ഉണ്ടെന്നും വൈകുമെന്നുമുള്ള അറിയിപ്പ് ലഭിച്ചു. അരമണിക്കൂറിന് ശേഷം വിമാനം പറക്കില്ലെന്നും യാത്രക്കാർ പുറത്തിറങ്ങണമെന്നും അറിയിപ്പ് വന്നു. പുറത്തിറങ്ങി ഏറെ കഴിഞ്ഞിട്ടും ഉത്തരവാദപ്പെട്ടവർ എത്താതായതോടെ യാത്രക്കാർ ബഹളം വെച്ചു.
തുടർന്ന് ഖത്തർ റെസിഡൻറ് പെർമിറ്റ് ഉള്ളവരെ മാത്രം മാറ്റി നിർത്തി. വിസ കാലാവധി കഴിഞ്ഞവരെ വേറെയും നിർത്തി. സ്ത്രീകളും കുട്ടികളും അടക്കം വിസാകാലാവധി കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാനിരുന്ന നിരവധി പേർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും മറ്റും അനിശ്ചിതത്വം ഉണ്ടായതോടെ ട്രാൻസിസ്റ്റ് ലോഞ്ചിൽ നിന്ന് യാത്രക്കാർ മാറാതെ നിന്നു.
ഹോട്ടലിലേക്ക്് കൊണ്ടുപോകാൻ ബസ് എത്തിയെന്ന വിവരം ലഭിച്ചതോടെയാണ് യാത്രക്കാർ പുറത്തേക്കിറങ്ങാൻ തയാറായത്. റെസിഡൻറ് പെർമിറ്റ് ഉള്ളവരെ ഹോട്ടലിൽ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് എത്തിച്ചത്. നിയമനടപടികൾ പൂർത്തിയാക്കി വിസാകാലാവധി തീർന്നവരെയും മറ്റും ഹോട്ടലിൽ എത്തിക്കുേമ്പാൾ രാത്രി ഒമ്പതുമണിയായിരുന്നു. തങ്ങൾ ഏറെ ബുദ്ധിമുട്ടിയെന്ന് യാത്രക്കാർ പറഞ്ഞു.
തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും ഇതിനാൽ തിങ്കളാഴ്ച രാത്രി എട്ടിനേ വിമാനം പറക്കൂവെന്നും യാത്രക്കാർക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. എന്നാൽ തിങ്കളാഴ്ച വൈകിയും യാത്രക്കാർക്ക് ഒൗദ്യോഗിക അറിയിപ്പ് ലഭിക്കാത്തത് വീണ്ടും അനിശ്ചിതത്വം ഉണ്ടാക്കി. വൈകുന്നേരം 6.30ഒാടെ യാത്രക്കാരെ ബസിൽ അധികൃതർ വിമാനത്താവളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.