ദോഹ: വർഷത്തിൽ 220 മില്യണ്‍ മുട്ട ഉൽപാദനം ലക്ഷ്യമിട്ട് എട്ടു പുതിയ പ ദ്ധതികൾ വരുന്നു. ഖത്തരി ഫാമുകളില്‍ മുട്ടകളുടെ ഉൽപാദനം വര്‍ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പദ്ധതികൾ. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും ഖത്തര്‍ ഡെവലപ്മെൻറ് ബാങ്കും (ക്യു.ഡി.ബി) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ടേബ്ള്‍ എഗ് ഇനത്തിെൻറ ഉൽപാദനം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയത്തിലെ ആനിമല്‍ വെല്‍ത്ത് വകുപ്പ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്‍അസീസ് അല്സെയാറ പറഞ്ഞു. രാജ്യത്ത് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതില്‍ നിര്‍ണായകമാണ് ഈ പദ്ധതികൾ. ഖത്തരി ഫാമുകളില്‍ ടേബ്ള്‍ എഗ് ഉൽപാദന പദ്ധതികള്‍ നടപ്പാക്കുന്നതിന് സഹായം ലഭ്യമാക്കും. പ്രതിവര്‍ഷം 220 മില്യണ്‍ മുട്ട ഉൽപാദനം ലക്ഷ്യമിട്ട് എട്ട് ഇടത്തരം പദ്ധതികളാണ് നടപ്പാക്കുന്നത്. നാലു പദ്ധതികളില്‍ പ്രതിവര്‍ഷം 22 മില്യണ്‍ മുട്ടയുൽപാദനവും മറ്റു നാലു പദ്ധതികളില്‍ പ്രതിവര്‍ഷം 33 മില്യണ്‍ മുട്ടയുൽപാദനവുമാണ് ലക്ഷ്യം. ടേബ്ള്‍ എഗിെൻറ കാര്യത്തില്‍ സ്വയംപര്യാപ്തത നിലവിലെ 28 ശതമാനം എന്നത് 65 ശതമാനമായി ഉയര്‍ത്തും.
ഖത്തരികളുടെ ഉടമസ്ഥതയിലുള്ള ക്രമക്കേടുകളില്ലാത്ത രജിസ്റ്റേർഡ് ഫാമുകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം. ഇതുസംബന്ധിച്ചുള്ള ദേശീയപദ്ധതിയുമായി ബന്ധപ്പെട്ട രണ്ടാമത് ഫോറത്തില്‍ മൃഗക്ഷേമ വകുപ്പിലെ ഫാംസ് ആൻഡ് കോംപ്ലക്സ് വിഭാഗം മേധാവി അഹമ്മദ് അബ്ദുല്ല അല്‍മുല്ല, ക്യു.ഡി.ബി സര്‍വിസസ് വകുപ്പിലെ ഫിനാന്‍സ് ഡയറക്ടര്‍ ഇസ്സ അല്‍അന്‍സാരി, ഫാം ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫാമുകള്‍, പൗള്‍ട്രി വകുപ്പുകള്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ പരിചയമുള്ള കമ്പനികളിലാണ് ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പദ്ധതിയില്‍ പങ്കാളികളാകുന്ന ഫാമുകള്‍ക്ക് ആവശ്യമായ സാങ്കേതിക മേല്‍നോട്ട പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിന് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന രണ്ടു ഖത്തരി കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ക്യു.ഡി.ബി സാമ്പത്തിക സഹായം നല്‍കും. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധര്‍ മാര്‍ഗനിര്‍ദേശവും ഉപദേശവും നല്‍കും. ഇത്തരം പദ്ധതികളില്‍ സ്ഥിര ആസ്തികളുടെ മൂല്യത്തിെൻറ 70 ശതമാനം വരെ ക്യു.ഡി.ബി ധനസഹായം നല്‍കും. നിക്ഷേപകന് സമര്‍പ്പിച്ച സാധ്യതാപഠനത്തിെൻറ അടിസ്ഥാനത്തില്‍ തിരിച്ചടവ് തുടങ്ങുന്നതിനുമുമ്പ് കര്‍ഷകര്‍ക്ക് മതിയായ ഗ്രേസ് പിരീഡ് നല്‍കും. ദേശീയ പദ്ധതികളില്‍ അപേക്ഷിക്കുന്നതിന് ഖത്തരി പൗരന്മാര്ക്കായിരിക്കും യോഗ്യത. ഒരുവിധ നിയമലംഘനങ്ങളുമില്ലാതെ ക്ലീന്‍ റെക്കോഡുള്ള രജിസ്റ്റര്‍ ചെയ്യപ്പെട്ട ഫാമിനാണ് ആനുകൂല്യങ്ങൾ. മൃഗക്ഷേമവകുപ്പിെൻറ ആസ്ഥാനത്ത് ആഗസ്റ്റ് 26 വരെ പദ്ധതികള്‍ക്കായി അപേക്ഷ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.