അല്‍ ജസീറ അന്വേഷണം: ബ്രിട്ടനിലെ ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥന്‍ രാജിവെച്ചു

ദോഹ: ബ്രിട്ടനെതിരെ ഗൂഢാലോചന നടത്തിയെന്ന സംഭവത്തില്‍ ബ്രിട്ടനിലെ ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥന്‍ ഷായ് മസോട്ട് രാജിവെച്ചതായി എംബസിയിലെ മുതിര്‍ന്ന വക്താവ് അറിയിച്ചു. സംഭവത്തില്‍ ഇസ്രയേല്‍ ബ്രിട്ടനോട് മാപ്പ് പറയുകയും സംഭവത്തെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. 
അല്‍ ജസീറ നടത്തിയ അന്വേഷണത്തിലാണ് ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി സര്‍ അലന്‍ ഡങ്കനെ താഴെ ഇറക്കാനുള്ള പദ്ധതിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. ബ്രിട്ടനിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഒൗദ്യോഗിക ജീവിതം തകര്‍ക്കാന്‍ ഷായ് മസോട്ടും സംഭവത്തില്‍ ഉള്‍പ്പെട്ട ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ഗൂഢാലോചന നടത്തിയെന്നാണ് ദി ലോബി എന്ന പേരിട്ട ഒളികാമറ ഓപറേഷനിലൂടെ അല്‍ ജസീറ പുറത്തു കൊണ്ട് വന്നത്. 
ബ്രിട്ടനില്‍ നിന്നും ഇസ്രയേലിനെതിരെ ഉയര്‍ന്ന് വരുന്ന ശബ്ദങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഇസ്രയേലിന്‍െറ മുന്‍കൈയോടെ വന്‍ തുക ചെലവാക്കി നടക്കുന്ന കാമ്പയിനെ സംബന്ധിച്ചും അല്‍ ജസീറ പുറത്ത് വിട്ടിരുന്നു. 
ഇസ്രയേലിനെ പിന്തുണക്കുന്ന ബ്രിട്ടീഷ് രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരിലാണ് ദി ലോബി ഓപറേഷന്‍ കേന്ദ്രീകരിച്ചിരുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഷായ് മസോട്ട് രാജി വെക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും സംഭവത്തില്‍ അപലപിക്കുന്നതായും ഇസ്രയേല്‍ എംബസി വക്താവ് യിഫ്ത ക്രീല്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.