ദോഹ: പള്ളിയില്‍ നമസ്കരിക്കുകയായിരുന്നയാളുടെ പാന്‍റില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ ഏഷ്യക്കാരനായ താമസക്കാരന് ദോഹ ക്രിമിനല്‍ കോടതി ആറ് മാസം തടവ് വിധിച്ചു. ശിക്ഷ കാലാവധി കഴിഞ്ഞത് പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 5200 റിയാലാണ്ഇയാള്‍ മോഷ്ടിച്ചത്. പണം നഷ്ടപ്പെട്ടയാള്‍ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ പിടികൂടുകയും വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു വെച്ചനിലയില്‍ പണം കണ്ടത്തെുകയുമായിരുന്നു.
മോഷ്ടിച്ച കേസില്‍ പിടികൂടിയ പ്രതിയെ ക്രിമിനല്‍ ശിക്ഷാ നിയമത്തിലെ ഒന്ന്, 343 വകുപ്പുകള്‍ ചുമത്തി പരമാവധി ശിക്ഷ നല്‍കണമെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ കോടതിക്ക് മുമ്പാകെ വ്യക്തമാക്കി. ജഡ്ജി യാസിര്‍ അലി അല്‍സയ്യാത്തിന്‍്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.