ഐ.എസിനെതിരായ പോരിന് യു.എസ്  ബി-52 ബോംബര്‍ വിമാനങ്ങള്‍ ഖത്തറില്‍

ദോഹ: ഐ.എസ് ഭീകരവാദത്തെ നേരിടാനായി ഖത്തറിലെ വ്യോമതാവളത്തില്‍ അമേരിക്ക സൈനികരെ വിന്യസിച്ചു. ബി-52 ബോംബര്‍ വിമാനങ്ങളാണ് ഖത്തറിലെ അമേരിക്കന്‍ എയര്‍ബേസായ അല്‍ ഉദൈദില്‍ അമേരിക്ക വിന്യസിച്ചത്. 
2006 മെയ് മാസം അഫ്ഗാനിസ്ഥാനില്‍ നടത്തിയ യുദ്ധത്തിലാണ് അവസാനമായി ബി-52 വിമാനങ്ങള്‍ ഉപയോഗിച്ചതെന്ന് യു.എസ് വ്യോമസേന സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഐ.എസിനെതിരായ തങ്ങളുടെ നിരന്തരമായ പോരാട്ടത്തിന്‍െറ ഭാഗമായി ഉപയോഗിക്കാനാണ് ബി-52 ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ചതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ എയര്‍ഫോഴ്സ് ലഫ്. ജനറല്‍ ചാള്‍സ് ബ്രൗണ്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സുരക്ഷാപരമായ കാരണത്താല്‍ എത്ര ബോംബറുകള്‍ അണിനിരത്തിയെന്ന് വ്യക്തമാക്കാനാവില്ളെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ലെഫ്.കേണല്‍ ക്രിസ് കാന്‍സ് പറഞ്ഞു. ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ തുരത്തുന്നതിന്‍െറ ഭാഗമായാണ് ബി-52 ബോംബര്‍ വിമാനങ്ങള്‍ രംഗത്തിറക്കാന്‍ വാഷിംഗ്ടണ്‍ തീരുമാനിച്ചത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.